Hot Posts

6/recent/ticker-posts

വളര്‍ന്നത് ചേരിയില്‍, നിറത്തിന്റെ പേരില്‍ അപമാനിതയായത് നിരവധി തവണ !!! ഐശ്വര്യ രാജേഷ്



തെന്നിന്ത്യന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഐശ്വര്യ രാജേഷ്. അഭിനയ രംഗത്തേക്ക് കടന്നു വന്നതിന് മുന്‍പി നിരവധി കയപേറിയ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും താരം മനസ് തുറക്കുന്നു. ജനിച്ച് വളര്‍ന്നത് ചേരിയിലാണെന്നും അച്ഛന്റെ ആകസ്മികമായ മരണത്തിന് ശേഷം അമ്മയാണ് തന്നെയും സഹോദരങ്ങളെയും നോക്കിയത്.



ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് രണ്ട് സഹോദരങ്ങള്‍ മരണപ്പെട്ടത്. പിന്നീട് അമ്മയ്ക്ക് വേണ്ടിയാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്നും താരം മനസ് തുറന്നു. അഭിനയ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ തനിക്ക്  ലൈംഗിക ചൂഷണവും നേരിട്ടിട്ടുണ്ടെന്നും നിറത്തിന്റെ പേരിലും പലരുടേയും മുന്നില്‍ അപമാനിതയായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും താരം മനസ് തുറന്നു.
കറുപ്പ് നിറം, ഇംഗ്ലീഷ് ഭാഷ അറിയാത്തതു കൊണ്ടും ഉള്ള ഒക്കെ തിരസ്‌കരണത്തിന്റെ നാളുകള്‍ ആയിരുന്നു പിന്നീടെന്നും, ചെറിയ റോളുകളിലൂടെ തമിഴ് ചലച്ചിത്ര രംഗത്ത് കരിയര്‍ ആരംഭിക്കുകയായിരുന്നു, മണികണ്ഡന്റെ കാക്ക മുട്ടൈയില്‍ പല നടിമാരും നിരസിച്ച രണ്ട് കുട്ടികളുടെ അമ്മ കഥാപാത്രം താരത്തിന് പ്രശസ്തി നേടികൊടുക്കുകയായിരുന്നു.


കുറിപ്പ് വായിക്കാം:

ചെന്നൈയിലെ ഒരു ലോവര്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍ അച്ഛന്‍, അമ്മ, മൂന്ന് സഹോദരന്മാരുമടങ്ങുന്ന ആറംഗ കുടുംബം. തന്റെ എട്ടാം വയസ്സില്‍ അച്ഛന്റെ മരണം. കുടുംബം മുന്നോട്ട് കൊണ്ടു പോവാന്‍ വിദ്യാഭ്യാസമില്ലാത്ത അമ്മയുടെ Struggling days. അതിനിടെ പന്ത്രണ്ടാം വയസ്സില്‍ മൂത്ത സഹോദരന്റെ ആകസ്മിക മരണം (ആത്മഹത്യ )......

സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് ഗേളായി ആദ്യ ജോലി. ഈവന്റ്‌സ്, ബര്‍ത്ത് ഡെ പാര്‍ട്ടി ഹോസ്റ്റിംഗ് എന്നിവ വഴി സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിച്ച നാളുകള്‍. അവിടുന്ന് സീരിയല്‍ രംഗത്തേക്ക്. സിനിമ അഭിനയ രംഗത്ത് 'Not a Heroine Material', കറുപ്പ് നിറം, ഇംഗ്ലീഷ് ഭാഷ അറിയാത്തതു കൊണ്ടും ഉള്ള ഒക്കെ തിരസ്‌കരണത്തിന്റെ നാളുകള്‍. ചെറിയ റോളുകളിലൂടെ തമിഴ് ചലച്ചിത്ര രംഗത്ത് കരിയര്‍ ആരംഭിച്ചു. മണികണ്ഡന്റെ കാക്ക മുട്ടൈയില്‍ പല നടിമാരും നിരസിച്ച രണ്ട് കുട്ടികളുടെ അമ്മ കഥാപാത്രം... കരിയറിലെ വഴിത്തിരിവായ റോള്‍. തുടര്‍ന്നിങ്ങോട്ട് നിരവധി നായികാ പ്രാധാന്യമുള്ള കഥാപാത്രങള്‍. .... തമിഴിലെ ഏറ്റവും മികച്ച നടിമാരിലൊരാളായുള്ള വളര്‍ച്ച.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്