Hot Posts

6/recent/ticker-posts

തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളനാട്; ഇന്ന് ഉത്രാടപ്പാച്ചിൽ....



തിരുവോണം മുറ്റം വരെ എത്തി നിൽക്കെ ഒരുക്കങ്ങൾക്കായുള്ള ഓട്ടത്തിലാണ് മലയാളികൾ. സദ്യവട്ടത്തിനായുള്ള പച്ചക്കറികളും മറ്റും വാങ്ങുന്നതിനും ഇതുവരെ ഓണക്കോടി വാങ്ങാത്തവർ അത് എടുക്കുന്നതിനുമുള്ള അവസാനവട്ട ഒരുക്കത്തിലാണിപ്പോൾ.


പച്ചക്കറിച്ചന്തകളിലും വസ്ത്രവ്യാപാരശാലകളിലും ഗൃഹോപകരണ വിൽപന സ്ഥാപനങ്ങളിലും തിരക്കിന്റെ മേളമാണ്. ഓണക്കാലത്ത് അത്ര പതിവല്ലാത്ത കടുത്ത വെയിലിനെ പോലും അവഗണിച്ചു നിരത്തുകളിൽ നല്ല തിരക്കാണ്.




പൂവിപണികൾ അത്തം മുതൽ തന്നെ സജീവമാണ്. വിദ്യാലയങ്ങളിലെയും ഓഫീസുകളിലെയും ഓണാഘോഷങ്ങൾ ഇതിനോടകം പൂർത്തിയായി. ഇപ്പോൾ വീട്ടിൽ പൂക്കളമിടുന്നതും വിപണിയിൽ നിന്നുള്ള പൂക്കൾ ഉപയോ​ഗിച്ച് തന്നെയാണ്. അതുകൊണ്ട് തന്നെ തിരുവോണ ദിവസം പൂക്കളം ഒരുക്കുന്നതിന് പൂവ് വാങ്ങാൻ വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ കടകളിലേയ്ക്ക് എത്തും.


തിരുവോണ സദ്യയ്ക്കുള്ള പച്ചക്കറികൾ വാങ്ങാനും ഇന്നാണ്  ആളുകൾ എത്തുക.പൂരാട ദിനമായ ഇന്നലെയും നിരത്തുകളിൽ തിരക്കായിരുന്നു. മാർക്കറ്റുകൾ, ഓണച്ചന്തകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിൽ വൻ തിരക്കാണ്. വഴിയരികിൽ പച്ചക്കറികൾ നിറഞ്ഞ സദ്യക്കിറ്റുകളും ലഭിക്കും. 


വസ്ത്രവ്യാപാരശാലകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലതും ഏറെ വൈകിയാണ് ഇപ്പോൾ അടയ്ക്കുന്നത്. ബ്രാൻഡ് കടകൾ മുതൽ ചെറുകിട തുണിത്തരങ്ങൾ വിൽക്കുന്ന കടകളിൽ വരെ തിരക്ക് തന്നെ.



ഓണ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പായസം. പായസം, ഉപ്പേരി, വിവിധതരം അച്ചാറുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള പായസ മേളകൾ നാട്ടിൽ സജീവമായിട്ടുണ്ട്.



കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപ്പേരി, ശർക്കരവരട്ടി, ചീഡ എന്നിവയ്ക്ക് കാര്യമായ വിലക്കയറ്റമില്ലന്ന് പറയാം. ഏത്തയ്ക്കയുടെ ഗുണനിലവാരം അനുസരിച്ച് ഉപ്പേരി, ശർക്കരവരട്ടി വില വ്യത്യാസമുണ്ട്. വെളിച്ചെണ്ണയിൽ തന്നെയുണ്ടാക്കുന്നതിന് വില കൂടുതലാണങ്കിലും ആവശ്യക്കാരേറെയാണ്. 
 

പ്രമുഖ ഹോട്ടലുകളിൽ ഓണ സദ്യയ്ക്കുള്ള ടോക്കണുകൾ ഭൂരിഭാഗവും തീർന്നു. ഉത്രാടദിനമായ ഇന്നും തിരുവോണദിനമായ നാളെയുമാണ് കൂടുതൽ ബുക്കിങ്. 


 ഓണസദ്യയുടെ നിരക്ക് ഒരു ഇലയ്ക്കു 250ൽ തുടങ്ങി 450 രൂപ വരെയാണ്. വില കൂടുന്നതിനനുസരിച്ച് കറികളുടെയും പായസത്തിന്റെയും എണ്ണം കൂടും. 27 കൂട്ടം കറികളും 3 കൂട്ടം പായസവും അടങ്ങിയ സദ്യയ്ക്കു 400 രൂപയാണ്. തൂശനില സദ്യ പാഴ്സലുകൾക്കു 300–550 രൂപ വരെയെത്തും. കേറ്ററിങ് സ്ഥാപനങ്ങളും ആവശ്യക്കാർക്കു സദ്യ ഒരുക്കുന്നുണ്ട്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
കാലിൽ രാഖി കെട്ടിയ പുലി
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ