Hot Posts

6/recent/ticker-posts

സമരവേദി ഒഴിയില്ലെന്ന് കർഷകർ; മുട്ട് മക്കി പോലീസ് - BMTV




ന്യൂഡൽഹി : കർഷകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് സമരവേദി ഒഴിപ്പിക്കാനാവാതെ പോലീസ്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു പോലീസിന്റെ നിര്‍ദേശം തളളി കർഷകർ.   കൂടുതൽ കര്‍ഷകര്‍ സമരഭൂമിയിലേക്ക് എത്തുകയും ചെയ്തു. തുടര്‍ന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തില്‍നിന്ന് ജില്ലാ ഭരണകൂടം താല്‍ക്കാലിമായി പിന്‍വാങ്ങി. ജില്ലാ മജിസ്‌ട്രേറ്റ് അടക്കം ഉന്നത ഉദ്യോഗസ്ഥരും വന്‍ പൊലീസ് സന്നാഹവും സമരവേദി ഒഴിപ്പിക്കാനെത്തിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പോലീസും കേന്ദ്രസേനയും പുലര്‍ച്ചെ ഒരു മണിയോടെ മടങ്ങി. തുടര്‍ന്ന് കര്‍ഷകര്‍ ആഹ്‌ളാദപ്രകടനം നടത്തി.ഗാസിപ്പുരിൽ നാലു കമ്പനി ദ്രുത കർമ സേനയെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം നിലനിർത്താൻ ഇന്നലെ വരെയാണ് ദ്രുത കർമ സേനയെ വിന്യസിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ഫെബ്രുവരി നാലു വരെ നീട്ടി. ഡൽഹി – ഹരിയാന അതിർത്തിയായ തിക്രിയിലും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 


ഗാസിപ്പുരിലെ സമരവേദി  ഒഴിയില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത് നിലപാട് കടുപ്പിച്ചു. ‘ഞങ്ങൾ ഇവിടെ നിന്നു പിൻമാറില്ല. ജീവനൊടുക്കേണ്ടി വന്നാലും കാർഷിക നിയമങ്ങൾ പിൻവലിക്കുംവരെ സമരം അവസാനിപ്പിക്കില്ല. ഭരണകൂടം ഇവിടുത്തെ വൈദ്യുതിയും ജലവിതരണവും മുടക്കി. ഗ്രാമങ്ങളിൽ നിന്നു ഞങ്ങൾ വെള്ളം എത്തിക്കും’ – രാകേഷ് ടികായത് പറഞ്ഞു.
നേരത്തെ, ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ പോലീസും കേന്ദ്രസേനയും സ്ഥലത്തെത്തിയിരുന്നു. ഗാസിപ്പുരിൽ വൈദ്യുതിയും ജലവിതരണവും മുടക്കിയതിനു പിന്നാലെയാണു പ്രദേശം ഒഴിപ്പിക്കാൻ ഉത്തരവിറക്കിയത്.സമരവേദി ഒഴിപ്പിക്കാൻ പൊലീസ് നീക്കം തുടങ്ങിയെന്ന വാർത്തയെത്തിയതോടെ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്ന് നിരവധി കർ‌ഷകർ എത്തിയതോടെ സമരവേദി സജീവമായി. കർഷകർ നിലപാട് കടുപ്പിച്ചതോടെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പോലീസും ദ്രുതകർമ സേനയും പിൻമാറുകയായിരുന്നു. 
ജലപീരങ്കിയും മറ്റു സന്നാഹങ്ങളെത്തിച്ച പോലീസ് രാത്രി ഏഴോടെ സമരകേന്ദ്രം പൂർണമായി വളയുകയായിരുന്നു. സമരവേദി ഒഴിയില്ലെന്ന് കർഷക നേതാവ് രാകേഷ് ടികായത് നിലപാട് സ്വീകരിച്ചു. എന്തു സംഭവിച്ചാലും മുട്ടുമടക്കില്ലെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘും അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയും പ്രഖ്യാപിച്ചു. ടികായതിന്റെ സുരക്ഷയ്ക്കായി കർഷകർ വലയം തീർത്തു.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
ഉഴവൂരിൽ വികസന സദസ് നടന്നു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും