Hot Posts

6/recent/ticker-posts

കോട്ടയത്തെ സദാചാര ആക്രമണം; കോളേജ് വിദ്യാർഥികൾ മുടി മുറിച്ച് പ്രതിഷേധിച്ചു


കോട്ടയം നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിക്കുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതില്‍ സി.എം.എസ്. കോളേജ് വിദ്യാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു. കോളേജ് അധികാരികളും വിദ്യാര്‍ഥിസമരത്തോട് അനുകൂല സമീപനമാണ്‌ സ്വീകരിച്ചത്.


തിങ്കളാഴ്ച രാത്രി 10.30-നാണ് തിരക്കേറിയ തിരുനക്കരയില്‍ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സദാചാര ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിനേറ്റ പരിക്കിനേക്കാള്‍ വലുത് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നു.


സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്ലം, അനസ് അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


നടുറോഡില്‍ വലിച്ചിഴച്ചും വയറ്റത്ത് ചവിട്ടിയും ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അലറിവിളിച്ചുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഒട്ടേറെപ്പേര്‍ ഓടിക്കൂടിയിരുന്നു. എന്നാല്‍, ഒരാള്‍പോലും പ്രതികരിച്ചിരുന്നില്ല.


സഹപാഠി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഹോസ്റ്റലില്‍നിന്ന് വസ്ത്രം എടുത്തുകൊടുക്കാന്‍ പോയതായിരുന്നു ഇരുവരും. തിരുനക്കരയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ മൂന്നുപേര്‍ കാറില്‍വന്നു. പെണ്‍കുട്ടിയെ രൂക്ഷമായി നോക്കി അശ്ലീലപരാമര്‍ശം നടത്തി. മോശമായ ആംഗ്യവും കാണിച്ചു. ഒപ്പമുള്ള ആണ്‍കുട്ടി ഇതിനെ ചോദ്യംചെയ്തു. ആക്രമണം ഉണ്ടാകുമെന്ന് തോന്നിയതോടെ ഇരുവരും കടയില്‍നിന്ന് ഇറങ്ങി.

ഹോസ്റ്റലില്‍ച്ചെന്ന് വസ്ത്രം എടുത്ത് മടങ്ങുമ്പോള്‍ തിരുനക്കരയില്‍ കേരള ബാങ്കിന് സമീപത്ത് അക്രമികള്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിനുകുറുകെ കാര്‍ നിര്‍ത്തി തടഞ്ഞു. ഇരുവരെയും ബൈക്കില്‍നിന്ന് വലിച്ചിറക്കി. ''നിങ്ങളെ നോക്കി നടക്കുകയായിരുന്നു'' എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. ആണ്‍കുട്ടിയെ തലയ്ക്കുപിന്നില്‍ അടിച്ചുവീഴ്ത്തി. പെണ്‍കുട്ടിയെ വയറ്റില്‍ ചവിട്ടിവീഴ്ത്തി. മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചു.

പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഒട്ടേറെപ്പേര്‍ ഓടിവന്നെങ്കിലും ആരും അക്രമികളെ തടഞ്ഞില്ല. ഇരുവരെയും കാണാഞ്ഞ് സുഹൃത്തുക്കള്‍ ഇവരുടെ ഫോണില്‍ വിളിച്ചപ്പോള്‍ നിലവിളിയാണ് കേട്ടത്. ഇതോടെ കൂട്ടുകാര്‍ പാഞ്ഞെത്തി. ഇതിനകം പട്രോള്‍ പോലീസ് സംഘമെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
അപേക്ഷ ക്ഷണിക്കുന്നു
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി
അറബിക്കടലിൽ തീവ്രന്യൂനമർദം!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്