Hot Posts

6/recent/ticker-posts

ദേശീയപാതയിൽ ലോറിയിൽ വിശ്രമിച്ച ഡ്രൈവറെ സ്പ്രേ അടിച്ച് മയക്കി ബാഗ് കവർന്നു


ചാത്തന്നൂർ: രാത്രി ദേശീയപാതയോരത്തു പാർക്ക് ചെയ്ത ശേഷം നാഷനൽ പെർമിറ്റ് ലോറിയിൽ വിശ്രമിച്ച ഡ്രൈവറെ സ്പ്രേ ചെയ്തു മയക്കി പണം അടങ്ങിയ ബാഗും രേഖകളും കൊള്ളയടിച്ചു. 


ദേശീയപാതയിൽ ചാത്തന്നൂർ സ്പിന്നിങ് മില്ലിനു എതിർവശം ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തൃശൂർ ചാലക്കുടി മേലൂർ പാലക്കോട്ട് പടിഞ്ഞാറ്റത്തിൽ സുനേഷ് കുമാറിനെയാണ് (40) കൊള്ളയടിച്ചത്. 10,000 രൂപ, രേഖകൾ അടങ്ങിയ പഴ്സ്, മൊബൈൽ ചാർജർ എന്നിവയാണ് നഷ്ടമായത്.




നിലമ്പൂരിൽ നിന്നു ഫർണിച്ചർ തിരുവനന്തപുരത്ത് എത്തിച്ച ശേഷം ചാലക്കുടിയിലേക്കു മടങ്ങുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെ സ്പിന്നിങ് മില്ലിനു സമീപം ലോറി പാർക്ക് ചെയ്ത ശേഷം ഉറങ്ങി. രണ്ടരയ്ക്ക് ഉണർന്നെങ്കിലും അൽപ സമയം കൂടി വിശ്രമിക്കാമെന്നു കരുതി കിടന്നു. പിന്നീട് രാവിലെ 7നാണ് ഉണർന്നത്. ശക്തമായ തലവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടു സുനേഷ് കുമാർ‌ പറഞ്ഞു.


വണ്ടിയുടെ കാബിനുള്ളിൽ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ കാബിൻ ഡോർ തുറന്നു കിടക്കുന്നതായി കണ്ടു. കൂടുതൽ അന്വേഷണത്തിലാണ് ഡാഷ് ബോഡിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അടങ്ങിയ ബാഗ്, പഴ്സ്, എടിഎം കാർഡ് ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് സുനേഷ് കുമാർ‌ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ചാത്തന്നൂർ പൊലീസ് എത്തി അന്വേഷണം നടത്തി.




 


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി