Hot Posts

6/recent/ticker-posts

എം.ടി യെ അനുസ്മരിക്കുവാൻ ഒരു നാട് മുഴുവനും ഒത്തുകൂടി

പാലാ: സാഹിത്യ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം.ടി. വാസുദേവൻ നായരെ അനുസ്മരിക്കുവാൻ ഒരു നാട് മുഴുവനും ഒത്തുകൂടി. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചരിത്ര രംഗത്തെ അധികായൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ എല്ലാ നിലയിലും പ്രശസ്തനായ എം. ടി. യെ സ്മരിക്കുവാൻ ജനുവരി 7 ന് വേദി ഒരുക്കിയത് cയാണ്. 
എം.ടി യുടെ വ്യക്തിവൈഭവത്തേയും സാഹിത്യ രംഗത്തെ അത്യുന്നതിയിലൂന്നിയ വ്യക്തിപ്രഭാവത്തെയും സൂചിപ്പിച്ചുകൊണ്ട് ബേബി റിതിക, സന്ദീപ് എന്നിവർ അനുസ്മരണ കുറിപ്പ് വായിച്ചു കൊണ്ട് പ്രോഗ്രാം ആരംഭിച്ചു. അധ്യാപകൻ ലിജോ അനിത്തോട്ടം മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. അതുല്യ പ്രതിഭയ്ക്ക് തക്കതായ അംഗീകാരങ്ങളും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 

പത്മഭൂഷൻ, ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.ജനനം മുതൽ മരണംവരെ അനുസ്മരിച്ചാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിയത്. എം.ടി എന്ന വ്യക്തിയെപ്പറ്റി മുൻ ആകാശവാണി സ്റ്റേഷൻ ഡയറക്ടറും, ഗ്രന്ഥശാല പഞ്ചായത്ത് തല കൺവീനറുമായ എബ്രഹാം ജോസഫ് സംസാരിച്ചു.  
കേരള സംസ്ഥാന ഖാദി ബോർഡ് മെമ്പർ കെ. എസ്. രമേശ് ബാബു, കരൂർ പഞ്ചായത്ത് ഗ്രാമസേവകൻ സുദീപ്, മുൻ ഐ. സി. ഡി. എസ് സൂപ്പർവൈസർ ഗീത ടീച്ചർ, ബാലവേദി പ്രവർത്തകരായ ദൃഷദീപു, റെയ ജോസഫ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡൻറ് കെ. സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കരൂർ പഞ്ചായത്ത് സെക്രട്ടറി, അസി.സെക്രട്ടറി, പ്രമുഖ വ്യക്തികളും നാട്ടുകാരും പങ്കെടുത്തു. സെക്രട്ടറി ഇ.ജി മോഹൻദാസ് സ്വാഗതവും കമ്മിറ്റിയംഗം ആഷ്‌മി ബിച്ചു കൃതജ്ഞതയും രേഖപ്പെടുത്തി.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം