Hot Posts

6/recent/ticker-posts

കേരളത്തിലെ കാടുകളിൽ കുട്ടിയാനകളുടെ മരണനിരക്ക് കൂടുന്നു

representative image

സംസ്ഥാനത്തെ കാട്ടാനകളിൽ മരണനിരക്ക് ഏറ്റവും കൂടുതൽ കുട്ടിയാനകളിൽ. ആനകളിലെ 40 ശതമാനം മരണനിരക്കും കുട്ടിയാനകളിലാണ്. വനംവകുപ്പ് 2023-ൽ പുറത്തുവിട്ട ആന സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


2015-നും 2022-നുമിടയിൽ 735 ആനകൾ ചരിഞ്ഞെന്നാണ് കണക്ക്. അതിൽ 275-ഉം പത്തുവയസ്സിൽ താഴെയുള്ളവയാണ്. 10-നും 20-നുമിടയിൽ പ്രായമുള്ള 155 ആനകളും ചരിഞ്ഞു. 



‘ഹെർപീസ് വൈറസ്’ എന്ന രോഗമാണ് കുട്ടിയാനകളുടെ മരണനിരക്ക് വർധിക്കാൻ കാരണമെന്ന് പഠനത്തിൽ പറയുന്നു. അതേസമയം, പ്രായം കൂടിയ ആനകളുടെ മരണനിരക്ക് കുറയുന്നതായും പഠനറിപ്പോർട്ടിൽ പറയുന്നു.


ആനകളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് ഹെർപീസ്. കുട്ടിയാനകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും പിടിയാനകൾ രോഗവാഹകരാകാറുണ്ട്. രോഗത്തിന് പ്രതിവിധി ഇനിയും കണ്ടെത്തിയിട്ടില്ല.







 



 
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ