Hot Posts

6/recent/ticker-posts

ബഷീർ അവാർഡ് പി എൻ ഗോപീകൃഷ്ണന് സമർപ്പിച്ചു

തലയോലപ്പറമ്പ്: കഥകളുടെ സുൽത്താൻ ബഷീറിന്റെ പേരിലുള്ള പതിനേഴാമത് അവാർഡ് പ്രശസ്ത ചെറുകഥാകൃത്ത് പി എൻ ഗോപീകൃഷ്ണന് സമർപ്പിച്ചു. 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒട്ടുമിക്കവാറും കഥാപാത്രങ്ങൾ ജീവിച്ചിരുന്ന പാലാംകടവ് പ്രദേശത്ത്, മൂവാറ്റുപുഴയാറിന്റെ തീരത്തായി  സ്ഥിതിചെയ്യുന്ന ബഷീർ സ്മാരക മന്ദിരത്തിൽ ഒത്തുചേർന്ന പ്രൗഢ ഗംഭീര സദസ്സിന്റെ സാന്നിധ്യത്തിൽ പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ജി ആർ ഇന്ദുഗോപൻ അവാർഡ് സമർപ്പിച്ചു. ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. എഴുത്തുകാരനും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫസർ എസ് കെ വസന്തൻ  ബഷീർ സ്മാരക പ്രഭാഷണം നടത്തി. അവാർഡ് സ്വീകരിച്ചുകൊണ്ട് പി എൻ ഗോപികൃഷ്ണൻ സംസാരിച്ചു.
ഇമ്മിണി ബല്ല്യ കഥാകാരന്റെ ജന്മ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് 2008 -ൽ ബഷീർ അവാർഡ് ഏർപ്പെടുത്തിയത്. 50000 രൂപയും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകൽപ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്. അനുദിനം വളർന്നുവരുന്ന അധികാരത്തിന്റെ വിവിധ രൂപങ്ങളെ സൂക്ഷ്മവും നിശിതവുമായി  വിമർശിക്കുന്ന കവിതകളാണ് പി എൻ ഗോപികൃഷ്ണന്റെ കവിതകളെന്നും, ഓരോ കാലത്തെയും ഒന്നോ രണ്ടോ വാക്കുകളിൽ രേഖപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അന്യാദൃശമാണെന്നും അവാർഡ് സമർപ്പിച്ചുകൊണ്ട് ജി ആർ ഇന്ദുഗോപൻ പറഞ്ഞു. 
സാഹിത്യ സാംസ്കാരിക രംഗത്ത്  കേരളത്തിലെ തന്നെ പ്രമുഖമായ ഒരു അവാർഡ് ആയി ബഷീർ അവാർഡ് മാറിക്കഴിഞ്ഞു. വിവിധ മേഖലകളിൽ പ്രഗൽഭരായ, ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്കാണ് 2008 മുതലുള്ള കാലഘട്ടത്തിൽ ഈ അവാർഡ് ലഭിച്ചിട്ടുള്ളതെന്നത് ഇതിന്റെ മഹിമ വർദ്ധിപ്പിക്കുന്നു. എൻ പ്രഭാകരൻ, റഫീഖ് അഹമ്മദ്, സാറാ ജോസഫ്, ബി രാജീവൻ, എൻ എസ് മാധവൻ, ആറ്റൂർ രവിവർമ്മ, സുഭാഷ് ചന്ദ്രൻ, കൽപ്പറ്റ നാരായണൻ,അഷിത, സെബാസ്റ്റ്യൻ, വി ജെ ജയിംസ്, ടി പത്മനാഭൻ, പ്രൊഫസർ എം കെ സാനു, കെ സച്ചിദാനന്ദൻ, എം മുകുന്ദൻ, ഇ സന്തോഷ് കുമാർ എന്നിങ്ങനെ ഈ മേഖലയിലെ കുലപതികൾക്കാണ് ബഷീർ അവാർഡ് ലഭിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. 
ചടങ്ങിൽ ബഷീർ സ്മാരക ട്രസ്റ്റ് സെക്രട്ടറി ഡോ. സി എം കുസുമൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. വി കെ ജോസ്, ജോയിന്റ് സെക്രട്ടറി ടി എൻ രമേശൻ എന്നിവർ സംസാരിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂൾ സംഗീത അധ്യാപിക നിമിഷ മുരളി അവതരിപ്പിച്ച സംഗീതാർച്ചന ശ്രദ്ധേയമായി. വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ  സാംസ്കാരിക സാഹിത്യപ്രവർത്തകരും അധ്യാപകരും ഒത്തുചേർന്ന സദസ്സ് സാംസ്കാരിക സായാഹ്നത്തിന് മിഴിവേകി.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ