Hot Posts

6/recent/ticker-posts

മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് ലഭിച്ചു

കോട്ടയം: കേരളത്തിലെ 200 ൽ അധികം ഫാർമർ പ്രൊഡ്യൂസർ കമ്പനികളിൽ നിന്ന് മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന അവാർഡ് മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്ക് (M. F. C) ലഭിച്ചതായി മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജോർജ് കുളങ്ങര അറിയിച്ചു. 
ഇന്ന് (22-1-2025) തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ ട്രോഫി സമ്മാനിച്ചു. കമ്പനിയുടെ കോ: ചെയർമാൻ സാജു കുര്യനും, സി. ഇ. ഓ അനീഷ്‌ തോമസും ചേർന്ന് കമ്പനിക്ക് വേണ്ടി ട്രോഫി ഏറ്റുവാങ്ങി. 
ഈ അവാർഡ് കമ്പനിയുടെ എല്ലാ ഓഹരി ഉടമകളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും എല്ലാ ഓഹരി ഉടമകളെയും, ഡയറക്ടർമാരെയും, കമ്മറ്റിക്കാരെയും അഭിനന്ദിക്കുന്നതായും കമ്പനി ചെയർമാൻ ജോർജ് കുളങ്ങര അറിയിച്ചു.
മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ചെയർമാൻ ജോർജ് കുളങ്ങര പറഞ്ഞു. ഉഴവൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകൾ, മേഖലയിലെ പഞ്ചായത്തുകൾ, നബാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെ കാർഷിക മേഖലയിൽ വ്യത്യസ്തമായ പ്രവർത്തനം നടത്തുകയാണ് ലക്ഷ്യം. 
ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജോർജ് കുളങ്ങരയുടെ നേതൃത്വത്തിൽ ആരംഭിച്ച മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി കർഷകർക്ക് ആധുനിക കൃഷി രീതികളിൽ പരിശീലനം, മികച്ച വിത്തുകൾ ലഭ്യമാക്കുക, ആധുനിക കാർഷികയന്ത്രങ്ങൾ ലഭ്യമാക്കുക, കാർഷിക ഉൽപന്നങ്ങൾ ശേഖരിച്ച് ശീതീകരിച്ച സംഭരണശാലകളിൽ സൂക്ഷിക്കുക, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചു കയറ്റി അയയ്ക്കുക, വില്ലേജ് ടൂറിസവും ഹോം സ്റ്റേയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നടപ്പാക്കുന്നത്. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്