Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു



പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ വിവിധ അധിക സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ നഗരസഭാ ബജറ്റ് വിഹിതമായി 380 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ തോമസ് പീറ്ററും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു.
ഏറ്റവും ആധുനികമായ ഡിജിറ്റൽ എക്സറേ സ്കാനിംഗ് മെഷീനുമാത്രമായി 1.80 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖാന്തിരമാണ് വാങ്ങി സ്ഥാപിക്കുക. കാഷ്വാലിറ്റിയ്ക്കു സമീപമായിട്ടുള്ള മുറിയിൽ സ്ഥാപിക്കുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് സമീപത്തുതന്നെ എക്സറേ സൗകര്യം ലഭ്യക്കുകയാണ് ലക്ഷ്യം. പുതിയ ഉപകരണത്തിനായി എത്രയും വേഗം ഓർഡർ നൽകും. ഇതിനായി ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും ചെയർമാൻ അറിയിച്ചു.
പാലിയേറ്റീവ് പരിചരണത്തിനായി 23 ലക്ഷം രൂപയും സീവേജ് ട്രീറ്റ്മെൻ്റിനായി ആറ് ലക്ഷം രൂപയും ഉപകരണങ്ങളുടെ വാർഷിക പരിപാലന പദ്ധതിയ്ക്കായി 27 ലക്ഷം രൂപയും ഇ-ഹെൽത്തിനായി 10ലക്ഷം രൂപയും ലഭ്യമാക്കും. ബയോ മെഡിക്കൽ വേസ്റ്റ് മാനേജ്മെൻറിനായി 7 ലക്ഷം രൂപയും ഡയാലിസിസ് കിറ്റ്, ഉപകരണങ്ങൾ, ചികിത്സാസഹായം എന്നിവയ്ക്കായി ഒരു കോടി രൂപയും വൈദ്യുതി ചാർജ് ഇനത്തിൽ ഒരു കോടി രൂപയും ക്യാൻ കോട്ടയം പദ്ധതിയ്ക്കായി 5 ലക്ഷം രൂപയും ലഭ്യമാക്കിയതായി അവർ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ചെയർമാൻ ചേമ്പറിൽ നടന്ന ചർച്ചയിൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി