Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയ വ്യക്തിത്വം: ജോസ്.കെ.മാണി എം.പി


കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി സാറിന്റെ മരണ വാര്‍ത്ത വല്ലാത്ത ശൂന്യതയോടെയും നടുക്കത്തോടെയുമാണ് പുലര്‍ച്ചെ അറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് ആ വിയോഗത്തോടെ അസ്തമിക്കുന്നതെന്ന് ജോസ്.കെ.മാണി അനുസ്മരിച്ചു.



ജനമനസുകളില്‍ ആഴത്തില്‍ വേരോടിയ വ്യക്തിപ്രഭാവത്തിന് ഉടമയായ ജനനേതാവാണ് ഉമ്മന്‍ചാണ്ടി. കേരള കോണ്‍ഗ്രസ് കുടുംബവുമായും യശശരീരനായ കെ.എം മാണി സാറുമായും ആത്മബന്ധവും സ്‌നേഹവും പുലര്‍ത്തിയിരുന്നു രാഷ്ട്രീയത്തിലേക്കും പൊതു ജീവിതത്തിലേക്കും കടക്കുന്നതിന് മുമ്പു തന്നെ അച്ചാച്ചനൊപ്പം പല വേദികളിലും അദ്ദേഹത്തെ കാണുന്നതിനും ആ സ്‌നേഹവും വാത്സല്യവും അനുഭവിക്കുന്നതിനും ഇടയായിട്ടുണ്ടെന്നും ജോസ് കെ മാണി പറയുന്നു.


കോട്ടയത്തിന്റെ ലോക്‌സഭാംഗമായിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും വിലപ്പെട്ട നിര്‍ദേശവും ഉപദേശവും ലഭിക്കുകയും ചെയ്തത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ജനങ്ങൾക്കൊപ്പമല്ലാതെ ആരും കണ്ടിട്ടില്ലാത്ത സ്വന്തം ജീവിതം ഒരു സർക്കാർ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മൻചാണ്ടി അതാണ് ജനസമ്പർക്ക പരിപാടി.


ഉമ്മന്‍ചാണ്ടി സാറിന്റെ അപ്രതീക്ഷിതവും അവിശ്വനീയവുമായ വേര്‍പാടില്‍ കേരള കോൺഗ്രസ് (എം)ൻ്റെയും എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലിയും ദു:ഖവും അനുശോചനവും അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം