Hot Posts

6/recent/ticker-posts

മഹാരാഷ്ട്രയില്‍ കയറി ചെന്നൈ പോലീസിന്റെ അതിവേഗ അറ്റാക്ക്..! ഒരു കുടുംബത്തിലെ 3 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതികളെ പിന്തുടര്‍ന്ന പിടികൂടി.




മഹാരാഷ്ട്രയില്‍ കയറി ചെന്നൈ പോലീസിന്റെ അതിവേഗ അറ്റാക്ക്..! ഒരു കുടുംബത്തിലെ 3 പേരെ വെടിവച്ച് കൊന്ന കേസിലെ പ്രതികളെ പിന്തുടര്‍ന്ന പിടികൂടി. മഹാരാഷ്ട്രയില്‍ നിന്ന് ചെന്നൈയിലെത്തി 3 പേരെ വെടിവച്ച്‌കൊന്ന കേസിലെ പ്രതികളെയാണ് ചെന്നൈ പോലീസ് സ്‌പെഷല്‍ ടീം മഹാരാഷ്ട്രയിലെ സോലാപ്പൂരിലെത്തി സാഹസികമായി കാറില്‍ പിന്തുടര്‍ന്ന് പിടികൂടിയത്.. 

നഗരത്തെ ഞെട്ടിച്ച് ബുധനാഴ്ച രാത്രിയാണു പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ്, ഭാര്യ  പുഷ്പ ഭായ്, മകന്‍ ശീതള്‍ കുമാര്‍ എന്നിവരെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു പ്രതികളെ സംബന്ധിച്ച നിര്‍ണായക തുമ്പ് ലഭിച്ചത്.  കുടുംബത്തിലെ മൂന്നു പേരെയും വെടിവച്ചു കൊന്ന കേസിലെ 3 പ്രതികളെ മഹാരാഷ്ട്രയിലെ സോലാപൂരില്‍ ചെന്നൈ പൊലീസ് കാര്‍ പിന്തുടര്‍ന്നു സാഹസികമായി പിടികൂടുകയായിരുന്നു. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ജയമാല ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.  ശീതള്‍ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജീവനാംശമായി 5 കോടി ആവശ്യപ്പെട്ടതിനാല്‍ ഇരു കുടുംബങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ട്. പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തിയ ജയമാലയും സഹോദരന്മാരുമുള്‍പ്പെടുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. പിടിയിലായ പ്രതികളെ ചെന്നൈയിലെത്തിച്ചു കൂടുതല്‍ ചോദ്യം ചെയ്യും.

ജയമാലയുടെ സഹോദരന്‍ കൈലാഷ് , സുഹൃത്തുക്കളായ കൊല്‍ക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേര്‍ , പുണെ സ്വദേശി വിജയ് ഉത്തം  എന്നിവരെയാണു പിടികൂടിയത്. ഇന്നലെ രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്‌പെഷല്‍ ടീം കാറില്‍ പോകുമ്പോള്‍ എതിര്‍ ദിശയിലേക്കു പോയ കാറില്‍ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു. ഉടന്‍ വാഹനം തിരിച്ചു കാറിനെ പിന്തുടര്‍ന്ന പൊലീസ് സംഘമാണു ഇവരെ പിടികൂടിയത്. പ്രതികളില്‍നിന്നു തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു. ജയമാല, പുണെയില്‍ അഭിഭാഷകനായ സഹോദരന്‍ വിലാസ്, ഇയാളുടെ കൂട്ടാളി എന്നിവരെയാണു ഇനി പിടികൂടാനുള്ളത്. 

കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്താണു സംഘം പുണെയില്‍നിന്നു ചെന്നൈയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. ആയുധങ്ങള്‍ പുണെയില്‍നിന്നു കൊണ്ടുവന്നതാണ്. ജയമാലയെ ശീതളും കുടുംബവും അപമാനിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കൈലാസ് പറഞ്ഞു. ജാതിയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പറഞ്ഞു നിരന്തരം കളിയാക്കി. ഇതാണു ഇരുവരും പിരിയാന്‍ കാരണം.

രണ്ടു പെണ്‍കുട്ടികളെ വളര്‍ത്താനായാണു 5 കോടി നഷ്ടപരിഹാരം ചോദിച്ചത്. എന്നാല്‍, ശീതളിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതു പ്രകോപനമായി. ഇതിനെത്തുടര്‍ന്നാണു കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മൂന്നു പേരെയും വെടിവച്ചു കൊന്നതു താനും സുഹൃത്തും ചേര്‍ന്നാണെന്നും 5 റൗണ്ട് വെടിയുതിര്‍ത്തെന്നും കൈലാസ് പറഞ്ഞു. സംഭവത്തിനു ശേഷം 2 കാറിലാണു തങ്ങള്‍ രക്ഷപ്പെട്ടതെന്നും ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)