Hot Posts

6/recent/ticker-posts

പാർട്ടിയെ തള്ളിപ്പറഞ്ഞവർ തിരികെ വരാൻ ക്യൂ നിൽക്കുന്നു: ജോസ് കെ മാണി എം.പി


ചക്കാമ്പുഴ: പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുന്ന മുന്നണിയാണ് എൽ.ഡി.എഫെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പറഞ്ഞു. കേരളത്തിന്റെ സർവ്വതോന്മുഖ വികസനമാണ് കേരള കോൺഗ്രസിന്റെ ലക്ഷ്യമെന്നും പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ തള്ളി പറഞ്ഞ് പുറത്തുപോയവർ ഇന്ന് തിരികെ വരാൻ ക്യൂ നിൽക്കുകയാണെന്നും അദേഹം ചക്കാമ്പുഴയിൽ നടന്ന കെ.എം.മാണി സ്മൃതി സംഗമത്തിൽ സ്വീകരണമേറ്റു വാങ്ങി പറഞ്ഞു.



ചക്കാമ്പുഴ ആശുപത്രി കവലയിൽ കേരള കോൺഗ്രസ് (എം) ചക്കാമ്പുഴ വാർഡ് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ജോസ്. കെ. മാണിയേയും, മന്ത്രി റോഷി അഗസ്റ്റിനെയും ചക്കാമ്പുഴയിലേക്ക് ആനയിച്ചു.



സ്വീകരണ സമ്മേളനം ചീഫ് വിപ്പ് പ്രൊഫ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. മുൻ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് പി. ജെ. ജോൺ പുതിയിടത്തുചാലിയേയും ചക്കാമ്പുഴയിലെ മുതിർന്ന പാർട്ടി പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. ബേബി ഉഴുത്തുവാൽ അദ്ധ്യക്ഷത വഹിച്ചു. ഓസ്റ്റിയൻ കുരിശുംമൂട്ടിൽ, തോമസ് ചാഴികാടൻ എം പി, ജോബ് മൈക്കിൾ എം.എൽ.എ, പി.എം.മാത്യു, രാജേഷ് വാളിപ്ലാക്കൽ, ബൈജു ജോൺ പുതിയിടത്തു ചാലിൽ, സിന്ധു മോൾ ജേക്കബ്ബ്, മഞ്ചു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി