Hot Posts

6/recent/ticker-posts

കോൺഗ്രസിന് കനത്ത തിരിച്ചടി!; 50 നേതാക്കൾ രാജിവെച്ചു


ജമ്മുകശ്മീരിൽ അൻമ്പത് കോൺഗ്രസ് നേതാക്കൾ രാജിവെച്ചു. ഗുലാം നബി ആസാദിനെ പിന്തുണച്ചാണ് ജമ്മുശ്മീരിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടത്. നേരത്തെ രണ്ടു തവണകളായി എട്ട് കോൺഗ്രസ് നേതാക്കൾ ഗുലാം നബിയെ പിന്തുണച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂട്ടരാജിയുണ്ടായത്. കോൺഗ്രസ് മാറില്ലെന്ന് ചിന്തിക്കുന്നവർ പാർട്ടിവിടണമെന്ന് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് ആഹ്വാനം ചെയ്തിരുന്നു.



ജമ്മുകശ്മീർ മുൻ മന്ത്രി ജി എം സറൂരി, മുൻ എംഎൽഎമാരായ അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം, ജമ്മുകാശ്മീർ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക്, മുൻ എംഎൽസിമാരായ സുബാഷ് ഗുപ്ത, ഷാം ലാൽ എന്നിവരാണ് നേരത്തെ രാജിവെച്ച കോൺഗ്രസ് നേതാക്കൾ.




ഇവർക്കു പുറമെ നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആസാദിനെ പിന്തുണച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. അതേസമയം ജമ്മുകശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹൽ ലാൽ ശർമ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരും ഡൽഹിയിൽ വെച്ച് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി.


അടുത്ത മാസം ഭാരത് ജോഡോ യാത്ര നടക്കാനിരിക്കെ പാർട്ടിയിലെ കൂട്ടരാജി കോൺഗ്രസിന് വലിയ തിരിച്ചടിയായി. സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാറാലിയിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. റാലിക്കുമുമ്പ് കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ഗുലാം നബി ആസാദിനൊപ്പം ചേരുമെന്നാണ് സൂചന.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ