Hot Posts

6/recent/ticker-posts

പാലായിൽ യുവാവ് മര്‍ദ്ദനമേറ്റ് മരണമടഞ്ഞ സംഭവത്തിൽ 2 പേര്‍ അറസ്റ്റില്‍


പാലാ: കരൂർ പഞ്ചായത്തിൽ വൈദ്യശാലപടിയിലുള്ള പുട്ടു എന്ന സുനീഷിനെ (29) മർദ്ദിച്ചു കൊന്ന കേസിൽ രണ്ടുപേരെ പാലാ പോലീസ് പിടികൂടി.  വട്ടക്കാനത്തിൽ വീട്ടിൽ അജിത്ത് (30), നെച്ചിപ്പുഴൂർ കൈത്തുംകര വീട്ടിൽ അനീഷ് എന്ന് വിളിക്കുന്ന വിനീത് (38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഐഎൻടിയുസി കട്ടൻസ് തൊഴിലാളിയായ സുനീഷ് സഹപ്രവർത്തകരുടെ മർദ്ദനമേറ്റു മരണപ്പെട്ടത്.



കഴിഞ്ഞദിവസം പ്രതികൾ ഇരുവരും രാജീവ് നഗർ ടി.വി സെന്ററിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന സുനീഷ് ഇവരോട് ഇവിടെയിരുന്ന് മദ്യപിക്കാൻ പാടില്ലെന്ന് പറയുകയും തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറയുന്നു.




ഇതിനുശേഷം വീട്ടിലേക്ക് പോയ സുനീഷിനെ വീട്ടിൽ കയറി വലിച്ചിറക്കി വിറക് കമ്പ് കൊണ്ട് ഇവർ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്സ്. ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



മരിച്ച സുനീഷ്

ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ ചിങ്ങവനം പാത്താമുട്ടത്തു നിന്നു പിടികൂടുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥി, പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, സി.പി.ഒമാരായ രഞ്ജിത്ത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍