Hot Posts

6/recent/ticker-posts

കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി എടുക്കണം

പ്രതീകാത്മക ചിത്രം

കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് ഏറെ നാളായെന്നും കാൽ നടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും കാവുംകണ്ടം എ കെ സി സി, പിതൃവേദി യൂണിറ്റ് അഭിപ്രായപ്പെട്ടു. 


രാത്രികാലങ്ങളിൽ മലമേഖലകളിൽ നിന്നും വരുന്ന നരികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും തെരുവ് നായ്ക്കളും കാൽനട യാത്രക്കാർക്ക് ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്. 


തെരുവ് നായ്ക്കളുടെ കടിയേറ്റ് ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും പരിക്കേറ്റ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാൻ കടനാട് പഞ്ചായത്ത് അധികൃതരും കൊല്ലപ്പള്ളി കെ എസ് ഇ ബി ക്കാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാവുംകണ്ടം എ കെ സി സി, പിതൃവേദി യോഗം ആവശ്യപ്പെട്ടു. 


ഞായറാഴ്ച ദിവസം ഇടയ്ക്കിടെ വൈദ്യുതി പണിമുടക്ക്‌ ഉണ്ടാകുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ നോക്കുകുത്തികളായി മാറിയെന്ന് യോഗം അഭിപ്രായപ്പെട്ടു. 


കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡേവിസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട്, തോമസ് കുമ്പളാങ്കൽ, ജിബിൻ കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയിൽ, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍