Hot Posts

6/recent/ticker-posts

എന്താണ് ചിത്രവധക്കൂട്?




ചിത്രവധം ചെയ്യുക, ചിത്രവധക്കൂട് എന്നൊക്കെ മിക്കവരും കേട്ടിട്ടുണ്ടാകും. പലർക്കും ഇതേക്കുറിച്ച് അറിയുകയും ചെയ്യും. ഇതേക്കുറിച്ച് അറിയാവുന്നവർക്ക് ഈ പേര് കേൾക്കുമ്പോൾ ഒരു ഭയം ഉണ്ടാകുന്നതിൽ അൽഭുതമില്ല. കാരണം ചിത്രവധക്കൂടുകളുടെ ചരിത്രം ഭയപ്പെടുത്തുന്നത് തന്നെയാണ് എന്നത് തന്നെ.



എന്താണ് ഈ ചിത്രവധക്കൂട് എന്ന് അറിയാത്തവർക്കും കൂടുതൽ അറിയാൻ ആ​ഗ്രഹിക്കുന്നവർക്കും തുടർന്ന് വായിക്കാം. 


രാജ ഭരണ കാലത്ത് തിരുവതാംകൂറിൽ കുറ്റവാളികളെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ശിക്ഷാ രീതിയാണ് ചിത്രവധക്കൂട്.മനുഷ്യ രൂപത്തിൽ പൂർണമായും ഇരുമ്പിലാണ് ഇതിന്റെ നിർമാണം. ആറടിയോളം ഉയരം ഉള്ള ചിത്രവധക്കൂട്ടിൽ ഒരാൾക്ക് കഷ്ടിച്ച് നിൽക്കത്തക്ക വ്യാസമേ ഉണ്ടായിരുന്നുള്ളു.


കുറ്റവാളികൾ എന്ന് മുദ്ര കുത്തപ്പെടുന്നവരെ ഈ കൂട്ടിൽ തടവിലാക്കി പൊതുജന മധ്യത്തിൽ നിർത്തും. ജലപാനം ഇല്ലാതെ അതിൽ നിർത്തി പട്ടിണിക്കിട്ട് പക്ഷികളെ കൊണ്ട് കൊത്തിച്ചു കൊല്ലുന്ന ശിക്ഷാ രീതിയാണ് ചിത്രവധം. 


കുറ്റകൃത്യങ്ങളുടെ അളവ് അനുസരിച്ചു ശിക്ഷാ രീതിയിൽ ചില മാറ്റങ്ങളും ഉണ്ടാവുന്നു. അവയവങ്ങൾ മുറിച് മാറ്റുക, കഴുകനും പരുന്തിനും കാക്കക്കും ഒക്കെ ഭക്ഷണം ആയിട്ട് കൊടുക്കുക, കല്ല് എറിയുക എന്നതുൾപ്പടെ കുറ്റകൃത്യങ്ങളുടെ തോത് അനുസരിച്ച് ശിക്ഷാ വിധികളിലും മാറ്റം ഉണ്ടാവുന്നു.



പിന്നീട് ബ്രിട്ടീഷുകാരുടെ വരവോടെ തിരുവതാംകൂർ ഭരണം സമ്മർദ്ദത്തിലാവുകയും ശേഷം 1880ൽ ആയില്യം തിരുനാൾ ചിത്രവധം നിർത്തലാക്കുകയും ചെയ്തു.

Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും