Hot Posts

6/recent/ticker-posts

പത്തനംതിട്ടയില്‍ ആടിനെ കടുവ പിടിച്ചു; നാട്ടുകാര്‍ ഭീതിയില്‍




പത്തനംതിട്ട വടശേരിക്കര കുമ്പളത്താമണ്ണില്‍ ആടിനെ കടുവ പിടിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നാട്ടില്‍ കടുവയിറങ്ങുന്നത്. പെരുനാട്ടിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.


തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ കടിച്ചെടുത്തത് ബൗണ്ടറി വലിയമണ്ണിൽ പി.ടി.സദാനന്ദന്റെ 6 മാസം പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ്. കടുവ ഭക്ഷിച്ച ആട്ടിൻകുട്ടിയുടെ അവശിഷ്ടങ്ങൾ സദാനന്ദന്റെ വീടിന് ഏകദേശം 200 മീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തി. 



8 ആടുകളെയാണു സദാനന്ദൻ വളർത്തിയിരുന്നത്. ഇതിൽ 4 എണ്ണം കുട്ടികളാണ്. ഇതിലൊന്നിനെയാണു രാത്രി 8 മണിയോടെ കടുവ കടിച്ചെടുത്തത്.




പത്തനംതിട്ട പെരുനാട്ടിൽ ഒരുമാസം മുൻപാണ് കടുവയെ ആദ്യമായി കാണുന്നത്. അവിടെ മൂന്നു പശുക്കളെ പല ദിവസങ്ങളിലായി കൊന്നിരുന്നു. അതിനെതുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചിരിന്നു. കഴിഞ്ഞ ദിവസം ആട്ടിൻകുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം ബൗണ്ടറിയിലും കടുവയെ പിടികൂടാൻ കൂടു വച്ചിട്ടുണ്ട്. 

കൂട്ടിൽ  ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പെരുനാട്ടിൽ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയിരിക്കുന്നതെന്ന നിഗമനത്തിലാണു വനം വകുപ്പ്. ആനകൾ പലപ്പോഴും ഈ മേഖലയിൽ ഇറങ്ങാറുണ്ടെങ്കിലും കടുവയെ കാണുന്നത് ആദ്യമാണെന്നു പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പിന്റെ കാവൽ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു