Hot Posts

6/recent/ticker-posts

ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ 10ന്; ഒരുക്കങ്ങൾ പുരോ​ഗമിയ്ക്കുന്നു



പത്തനംതിട്ട: ക്ഷേത്രങ്ങളിൽ നിറപുത്തരി ചടങ്ങുകൾ ഈ മാസം 10ന് നടക്കാനിരിക്കെ കതിർക്കുലകൾ കറ്റകളാക്കി സമർപ്പിക്കാൻ കർഷകർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിധിയിലുള്ള ക്ഷേത്രങ്ങളിലെല്ലാം 10നാണ് നിറപുത്തരി ഉത്സവം. ഇതിന്റെ ഭാഗമായി പുലർച്ചെ കതിർക്കറ്റകൾ ശ്രീകോലിൽ പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.


ശബരിമല അയ്യപ്പ ക്ഷേത്രനട നിറപുത്തരി ഉത്സവത്തിനായി ഒൻപതിന് വൈകിട്ട് അഞ്ചിന് തുറക്കും.10ന് പുലർച്ചെ 5:45നും 6:15നും മധ്യേയാണ് ചടങ്ങുകൾ. തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ തുടങ്ങിയവർ കാർമികത്വം വഹിക്കും. ആചാരപ്രകാരം കവടിയാർ കൊട്ടാരത്തിൽനിന്നു നൽകുന്ന മുഹൂർത്തത്തിലാണ് നിറപുത്തരി പൂജ.


ശബരിമലയിലേക്ക് കറ്റകൾ ശേഖരിക്കുന്നതിനായി ആറന്മുളയിൽ ദേവസ്വം ബോർഡ് നെൽകൃഷി നടത്തുന്നുണ്ട്. ഇതിന് പുറമെ പാലക്കാട്, ചെട്ടികുളങ്ങര, അച്ചൻകോവിൽ എന്നിവിടങ്ങളിൽനിന്നും കറ്റകൾ എത്തിക്കും. 


ക്ഷേത്രങ്ങളിലേക്ക് കതിർക്കുലകൾ നൽകുന്നതിനായി ആറന്മുള ഇടയാറമുള ചെറുപഴക്കാട്ട് ദേവീക്ഷേത്രത്തിന്റെ ഒരേക്കർ സ്ഥലത്തു വിവിധ ഇനത്തിലുള്ള ജൈവ നെൽകൃഷിക്ക് തുടക്കം കുറിച്ചിരുന്നു. 


ഇവിടെ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. ദേവീക്ഷേത്രത്തിന്റെ, 10 വർഷമായി തരിശുകിടന്ന ഒരേക്കർ സ്ഥലമാണ് നെൽകൃഷിക്ക് വിട്ടുനൽകിയിരിക്കുന്നത്. ജൈവ നെൽകൃഷി സമ്പ്രദായത്തിൽ ഹൈബ്രിഡ് നെൽവിത്തുകളായ മനുരഗ്ന, സൗഭാഗ്യ, കാഞ്ചന, ജ്യോതി, ഉമ എന്നിവയാണ് വിതച്ചിട്ടുള്ളത്.


 


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി