Hot Posts

6/recent/ticker-posts

ആസിഫ് അലിയെ അപമാനിച്ച രമേഷ് നാരായണൻ എന്ന സംസ്ക്കാര ശൂന്യൻ!

നടൻ ആസിഫലിയോട് രമേഷ് നാരായണന് എന്താണ് അയിത്തം? നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ, ഒരു പൊതുചടങ്ങിൽ ക്യാമറകൾക്ക് മുന്നിൽ അപമാനിതൻ ആവുക എന്നത് ഭീകരമായ അവസ്ഥ ആണ്. 
മലയാളത്തിന്റെ ജനപ്രിയ നടൻ, ചെറു പുഞ്ചിരിയോടെ മാത്രം സഹ പ്രവർത്തകരെ കാണാറുള്ള ആസിഫ് അലിയെ പൊതു വേദിയിൽ വച്ച് അപമാനിച്ച രമേഷ് നാരായണൻ എന്ന സംസ്ക്കാര ദരിദ്രനെ ഈ സാംസ്ക്കാരിക കേരളം ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
എം. ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ളുടെ ട്രെയിലര്‍ റിലീസ് ചടങ്ങിൽ വച്ച് സംഗീത സംവിധായകൻ രമേഷ് നാരായണന്‍ ആദരം ഏറ്റുവാങ്ങാൻ വേദിയിലെത്തുന്നു. അയാൾക്ക് ചടങ്ങില്‍ ആദരം നല്‍കാന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരികയും രമേഷ് നാരായണന് പുരസ്കാരം നല്‍കുകയും ചെയ്തു.
എന്നാല്‍ ഒരു താല്‍പര്യവും ഇല്ലാതെ ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ ഫലകം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനം പോലും നല്‍കിയില്ല. മാത്രമല്ല ആസിഫലിയെ ശ്രദ്ധിക്കാതെ അകലെ നിന്ന സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണൻ തന്നെ കൈ കാട്ടി വിളിച്ച് ആ പുരസ്കാരം അദ്ദേഹത്തിന്റെ കയ്യില്‍ നല്‍കിയ ശേഷം തിരികെ വാങ്ങുന്നു. 

അപമാന ഭാരത്താൽ തലതാഴ്ത്തി മടങ്ങേണ്ട അവസ്ഥ. ആസിഫലി നല്ല കുടുംബത്തിൽ പിറന്നതിന്റെ മ​ഹത്വം കൊണ്ട് അവിടെ വച്ച് മറുപടി നൽകിയില്ല. രമേഷ് നാരായണന്റെ പുഴുക്കുത്തേറ്റ വികൃത മനസ്സ് കാണേണ്ടത് നമ്മൾ മലയാളികളാണ്.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ