Hot Posts

6/recent/ticker-posts

ജനറൽ ആശുപത്രിയ്ക്ക് വീണ്ടും ജോസ് കെ.മാണിയുടെ സഹായ ഹസ്തം

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശു പത്രിക്ക് വീണ്ടും ജോസ് കെ മാണിയുടെ സഹായഹസ്തം. ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിനായി പുതിയ വാഹനം പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കി.
വാഹന സൗകര്യം പരിമിതമായിരുന്നതിനാൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ എത്തിചികിത്സ നൽകുന്ന പദ്ധതി വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നടന്നു വന്നിരുന്നത്. 250-ൽ പരം കിടപ്പു രോഗികളാണ് പാലിയേറ്റീവ് വിഭാഗത്തിനു കീഴിലുള്ളത്.      
സ്വന്തമായി വാഹന സൗകര്യം ലഭ്യമായതോടെ രോഗിയെ തേടി ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും വളരെ വേഗം എത്തുവാൻ സൗകര്യമായ തായി സൂപ്രണ്ട് ഡോക്sർ ടി.പി.അഭിലാഷ് പറഞ്ഞു. 
എമർജൻസി റെസ്പോൺസ് ഹെൽത്ത് ടീം, ആരോഗ്യ ക്യാമ്പുകൾ, സെമിനാറുകൾ, മറ്റ് മീറ്റിംഗുകൾ, മരുന്ന് ശേഖരണം എന്നീ ആവശ്യങ്ങൾക്കും വാഹന സൗകര്യം തുണയാകുമെന്ന് സൂപ്രണ്ട് പറഞ്ഞു. ജോസ്.കെ.മാണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പത്തു ലക്ഷത്തിൽപരം രൂപ ചിലവഴിച്ചാണ് വാഹനം ലഭ്യമാക്കിയിട്ടുള്ളത്.
ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എംപി.വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. നിർ ധന രോഗികൾക്ക് ആരോഗ്യ പരിരക്ഷക്കായ് കൂടുതൽ കരുതലും സൗകര്യങ്ങളും ഇനിയും ലഭ്യമാക്കുമെന്ന് ജോസ്.കെ.മാണി എം.പി.അറിയിച്ചു.


ചടങ്ങിൽ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോ ജോ ,ലിസ്സി കുട്ടി മാത്യു, ആൻ്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തൻ, സാവിയോ കാവുകാട്ട്, ലീന സണ്ണി, ബൈജു കൊല്ലംപറമ്പിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായഷാർളി മാത്യു, ബിജു പാലൂപവൻ, ജയ്സൺമാന്തോട്ടം, കെ.എസ്.രമേശ് ബാബു, ആർ.എം.ഒ.ഡോ: രേഷ്മ സുരേഷ് എന്നിവരും പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്