Hot Posts

6/recent/ticker-posts

ധാരാവിയുടെ ഉള്ളറകളില്‍ ദുരന്തത്തെ മുന്‍കൂട്ടി അറിയിച്ചത് മലയാളത്തിന്റെ മണ്ണില്‍നിന്നും രാജഗിരിയുടെ പഠനസംഘം


കൊച്ചി: ഇന്ന് കോവിഡ്-19 ബാധിച്ച് ലോകമാകെ ഒരു ലക്ഷത്തിലധികം ആളുകള്‍ മരണപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയേറിയ രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ മരണനിരക്ക് വളരെ കുറവാണ്. ഇതിന് കാരണം സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും തന്നെയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മഹാരാഷ്ട്രയിലെ ധാരാവിയില്‍ ഈ മഹാമാരി എത്തുന്നതിന് മുന്‍പേ അവിടുത്തേ ഉള്‍ചേരികളില്‍ ഓരോ വീടും സന്ദര്‍ശിച്ച ഒരു സംഘമുണ്ട്. ജന നിബിഢമായ ധാരാവിക്കുള്ളില്‍ മഹാമാരിക്ക് അതിന്റെ സര്‍വ്വ ശക്തിയും പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിന് കാരണം കളമശ്ശേരി രാജഗിരി കോളേജില്‍ നിന്നുള്ള ഈ പത്തംഗ സംഘത്തിന്റെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ്.

കഴിഞ്ഞ ജനുവരി 15 നാണ് കളമശ്ശേരി രാജഗിരി കോളേജില്‍ നിന്നും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘം മഹാരാഷ്ട്രയിലെത്തുന്നത്. പഠനത്തിന്റെ ഭാഗമായ പ്രോജക്റ്റ് തയ്യാറാക്കുകയായിരുന്നു ലക്ഷ്യം. ഒരു മാസത്തോളം നീണ്ടുനിന്ന പഠന പരിപാടികളില്‍ ആറ് പേര്‍ മുംബൈയിലെ ചില പ്രധാന ആശുപത്രികള്‍ പ്രവര്‍ത്തന മേഖലയാക്കിയപ്പോള്‍, നാലുപേര്‍ തീരുമാനിച്ചത് ധാരാവിയില്‍ കോവിഡ് ബോധവത്ക്കരണം നടത്താനാണ്.

ഇന്ത്യയിലെ ആദ്യ കോവിഡ്-19 രോഗം സ്ഥിരീകരിക്കുന്നത് ജനുവരി-30 ന് കേരളത്തിലാണ്. ഇതിനും 15 ദിവസം മുന്‍പേതന്നെ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ ഇവര്‍ ബോധവത്ക്കരണം നടത്തിയെന്നതാണ് ഏറ്റവും പ്രാധാന്യമേറുന്നത്. കോട്ടയം തീക്കോയി സ്വദേശിനി ദിയ പയസ്, കാഞ്ഞിരപ്പള്ളി സ്വദേശിനി അഡോള്‍ഫിന സെബാസ്റ്റ്യന്‍, ഇടുക്കി സ്വദേശിനി അനു മോഹന്‍, അങ്കമാലി സ്വദേശിനി സാറ സ്റ്റാന്‍ലിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.


മുംബൈ ആസ്ഥാനമായ സ്‌നേഹ എന്ന എന്‍ജിഒ യുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇത്ര വലിയ ജനബാഹുല്യമേറിയ ചേരിക്കുള്ളിലേക്ക് കൊറോണ വ്യാപിച്ചാലുണ്ടാകുന്ന ഭീകരാവസ്ഥ മുന്‍കൂട്ടി മനസ്സിലാക്കി അതിനെ പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകളും ബോധവത്ക്കരണ പരിപാടികളുമാണ് തയ്യാറാക്കിയത്.. അതിനായി പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ചാര്‍ട്ടുകളും വീഡിയോ ദൃശ്യങ്ങളും തയ്യാറാക്കുകയും അവ അടിസ്ഥാനമാക്കി ചേരിയിലെ നിരക്ഷരരായവര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംഘാംഗമായ വിദ്യാര്‍ത്ഥിനി ദിയ പയസ് പറഞ്ഞു. കോറോണ സംബന്ധിച്ച് ശക്തമായ അവബോധം ചേരിനിവാസികളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.


ചേരി ഉള്‍പ്പെടുന്ന പ്രദേശത്തെ അധികാരികള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യും മുന്‍പേ മലയാളികള്‍ ഇത് ചെയ്തത് ജനങ്ങളില്‍ ഏറെ അദ്ഭുതമുളവാക്കിയെന്ന് ഇവര്‍ പറയുന്നു. സ്ഥലത്തെ തിരഞ്ഞെടുത്ത ആളുകള്‍ക്ക് മാത്രമായും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള പരിശീലന ക്ലാസ്സുകള്‍ നടത്തി. ചേരിയിലെ നൂറിലധികം വീടുകളിലും അംഗനവാടികളിലും കയറിയിറങ്ങി വിവരങ്ങള്‍ ചോദിച്ചറിയുകയും സുരക്ഷ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ശുചിത്വം പാലിക്കേണ്ടതിന്റെയും കൈകള്‍ വൃത്തിയാക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും ആവശ്യകതകള്‍ ഫെബ്രുവരി 15 വരെ, ഒരു മാസത്തോളം നീണ്ട ദിവസങ്ങളില്‍ ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുകയായിരുന്നു.

കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ മറ്റ് പ്രോജക്ടുകളുമായി ഇവരോടൊപ്പമെത്തിയ സെബാസ്റ്റ്യന്‍, അല്‍ഫിയ, സാന്ദ്ര, അനീഷ, ഐശ്വര്യ, ആന്‍ എന്നിവരും പങ്കെടുത്തിരുന്നു.  അങ്ങകലെ മുംബൈ വരെ ചെന്ന് വലിയൊരു മഹാമാരിയില്‍ നിന്നും കുറേയേറെ ജനങ്ങളെ രക്ഷപെടുത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇന്ന് കേരളത്തില്‍ അവരവരുടെ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം