Hot Posts

6/recent/ticker-posts

ചിക്കന്‍ സൂപ്പറാണ്...പക്ഷെ....




നല്ല മസാല തേച്ചു പിടിപ്പിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത ചിക്കന്‍ മുന്‍പില്‍ വെച്ചാല്‍ ആരാണ് കഴിക്കാത്തത്? എത്ര കഴിച്ചാലും മതിവരാത്ത ചിക്കന്‍ രുചികള്‍....കൊതി കൂട്ടുന്ന പല രുചികൂട്ടുകള്‍....വീട്ടില്‍ ഒരു വിരുന്നുകാര്‍ വന്നാല്‍ വീട്ടിലെ ഒരു കോഴിയെ അങ്ങ് തട്ടി, നല്ല ഒന്നാന്തരം കപ്പ പുഴുക്കിന്റ കൂടെ ഒരു പിടുത്തമാണ്....ഹാ....പിന്നെ വേറെ ഒന്നും വേണ്ട...ചിക്കന്‍ ഫ്രൈ, നന്തൂരി, ബാര്‍ബി ക്യൂ, ഗ്രില്‍ഡ്, 65...അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പല വിഭവങ്ങള്‍. നാടും സംസ്‌ക്കാരവും അനുസരിച്ച് രുചിയുടെ വകഭേദങ്ങള്‍ മാറുന്നു എങ്കിലും എല്ലായിടത്തുമുള്ള ഒരു സ്റ്റാറാണ് ചിക്കന്‍. 

കോഴികള്‍ വളരെ ബുദ്ധിയുള്ള ജീവികള്‍ ആണെന്ന് പല പുതിയ പഠനങ്ങളും തെളിയിക്കുന്നു. സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, ആത്മസംയമനം പാലിക്കാനും അവര്‍ക്ക് കഴിയും. പല സസ്തനികലെക്കാളും ബുദ്ധിസാമര്‍ത്ഥ്യം കോഴികള്‍ക്ക് ഉണ്ടെന്നു പറയപ്പെടുന്നു. 

ആസ്‌ത്രേലിയയിലെ മാക്യുരെ യൂനിവേഴ്‌സിടിയില്‍ ജീവികളുടെ പെരുമാറ്റം, ആശയവിനിമയം തുടങ്ങിയവയെ പറ്റി പഠനം നടത്തുന്ന ഡോ: ക്രിസ് ഇവാന്‍സ് പറയുന്നത്, പ്രശ്‌നങ്ങളുടെ കാരണം മനസിലാക്കാനും, പുതിയ കാര്യങ്ങള്‍ പഠിക്കാനും ഉള്ള കഴിവ് കോഴികള്‍ക്ക് ഉണ്ട് എന്നാണ്. കണ്ടെത്തിയ പുതിയ കാര്യങ്ങള്‍ മറ്റു കോഴികള്‍ക്ക് പറഞ്ഞു കൊടുക്കാനും ഇവര്‍ക്ക് കഴിവുണ്ട്. അത് കൊണ്ട് തന്നെ ശാസ്ത്രഞ്ജര്‍ കോഴികളെ സംസ്‌ക്കാരമുള്ള ജീവികളുടെ കൂട്ടത്തില്‍ പെടുത്തുന്നു. 



മാറുന്ന രുചിക്കൂട്ടുകള്‍ക്കിടയിലും ചിക്കന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വസ്തുത നമുക്ക് തള്ളികളയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ബ്രോയിലര്‍ കോഴികളില്‍. നിന്ന് തിരിയാന്‍ പോലും കഴിയാത്ത തരത്തില്‍ ആയിരക്കണക്കിന് കോഴികളെയാണ് ഇടുങ്ങിയ കൂടുകളില്‍ സൂക്ഷിച്ചിരിക്കുക. വളരെ കൂടിയ അളവില്‍ ആന്റീബയോട്ടിക്കുകളും, മറ്റു മരുന്നുകളും കുതിവേയ്പ്പിലൂടെയും തീറ്റയിലൂടെയും ഇവക്കു നല്‍കുന്നു. ഈ ആന്റീബയോട്ടിക്കുകളും മരുന്നുകളും കോഴികള്‍ പെട്ടന്ന് വളരുവാനും തൂക്കം കൂടുന്നതിനും സഹായിക്കുന്നു. അസ്വാഭാവിക രീതിയിലുള്ള പെട്ടന്നുള്ള വളര്‍ച്ചയും, തൂക്കകൂടുതലും കാരണം ഇവക്കു സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനോ, നടക്കാനോ സാധിക്കാറില്ല.

പലപ്പോഴും അവയുടെ കാലുകള്‍ ഒടിയാരുമുണ്ട്. ഇങ്ങനെ കൂടിയ അളവിലുള്ള ആന്റീബയോട്ടിക്കുകള്‍ നല്‍കിയ കോഴികളെ തിന്നുന്ന മനുഷ്യരുടെ ശരീരത്തിലേക്ക് ഈ ആന്റീബയോട്ടിക്കുകള്‍ കടന്നു ചെല്ലും. ഇത് കാരണം ഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയകള്‍ വര്‍ധിക്കുന്നു. ചികിത്സാര്‍ത്ഥം നമ്മള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഈ ഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയകള്‍ കാരണം മരുന്നിന്റെ പൂര്‍ണ ഫലം നമുക്ക് കിട്ടാതെ വരികയും ചെയ്യും.

വൃത്തിഹീനമായ ഇടുങ്ങിയ പരിമിതമായ കൂട്ടില്‍ ജീവിക്കുന്ന ഇവക്കു വളരെ പെട്ടന്ന് രോഗങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. ഈ കോഴിയിറച്ചികളില്‍ അപകടകരമായ നിലയില്‍ ആര്‍സെനിക് അടങ്ങിയിരിക്കുന്നു. ഇത് മനുഷ്യരില്‍ ക്യാന്‍സര്‍, ഞരമ്പ് സംപന്തമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാണ്. അമേരിക്ക യില്‍ ഈയിടെ പുറത്തിറങ്ങിയ മെന്‍സ് ഹെല്‍ത്ത് മാസികയില്‍ പത്തു വൃത്തിഹീനമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം ബ്രോയിലെര്‍ കോഴി ഇറച്ചിയാണ്. കൂടിയ അളവിലുള്ള മാരകമായ ബാക്ടീരിയകള്‍ ആണത്രേ കാരണം.



രക്തത്തിന് ഒരു സ്ഥിതിസ്ഥിരതയുണ്ട്. രക്തത്തിന്റെ സ്ഥിതിസ്ഥിരതയെ ആശ്രയിച്ചാണ് ശരീരമനസുകളുടെ സുസ്ഥിരമായ നിലനില്‍പ്പും. ബ്രോയിലെര്‍ കോഴി കഴിക്കുന്നവരില്‍ രക്തത്തിന്റെ സ്ഥിതിസ്ഥിരത തെറ്റുന്നു. ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാവുന്നു. തന്മൂലം പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതികളാവുന്നു. ആണ്‍കുട്ടികളില്‍ 'പെണ്ണത്വം' ഉണ്ടാവുകയും ചെയുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനം പെണ്‍കുട്ടികളില്‍ പിന്നീട് സ്തനാര്‍ബുദം ഉള്‍പ്പെടെ മാരകമായ പല പല രോഗത്തിനും കാരണമാവുന്നു എന്നതുപോലെ ആണ്‍കുട്ടികളില്‍ സന്താനോല്പാദനത്തിനും തടസം നേരിടുന്നു. ചിക്കന്‍ ആവേശത്തോടെ കഴിക്കുന്ന നമ്മള്‍ ഇത് അറിയുന്നു എങ്കിലും ഓര്‍ക്കുന്നില്ലെന്ന് മാത്രം.

ആവശ്യത്തിനു സ്ഥലമില്ലാത്ത ഇരുമ്പുപെട്ടികളില്‍ കുത്തി നിറക്കപ്പെട്ട് ലോറികളില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളോളം മഴയും വെയിലും ഏറ്റു നൂറു കണക്കിന് കിലോമീറ്ററുകള്‍ താണ്ടി കശാപ്പു ശാലകളില്‍ എത്തുമ്പോള്‍ ദിവസവും ലക്ഷക്കണക്കിന് കോഴികളുടെ കാലുകളും ചിറകുകളും മുറിഞ്ഞു പോകുകയോ, പരിക്ക് പറ്റി രക്തം വാര്‍ന്ന നിലയിലോ ആയിട്ടുണ്ടാവും. പരസ്പ്പരം കൊത്താതിരിക്കാന്‍ വേണ്ടി കോഴികുഞ്ഞുങ്ങളുടെ ചുണ്ടുകള്‍ ചൂടാക്കിയ ബ്ലേഡ് കൊണ്ട് മുറിച്ചു കളയുന്നു. 

സാധാരണയായി കോഴികള്‍ മുട്ടയിട്ടു അതില്‍ അടയിരുന്നാണ് കുട്ടികളെ വിരിയിചെടുക്കുന്നത്. എന്നാല്‍ ചിക്കന്‍ ഫാമുകളില്‍ കോഴികള്‍ മുട്ടയിട്ടാല്‍ ഉടന്‍ അത് വലിയ ഇന്കുബെറെര്‍ ലേക്ക് മാറ്റും. കോഴിക്കുഞ്ഞിന് തന്റെ അമ്മയെയോ, അമ്മക്കോഴി ക്ക് തന്റെ മക്കളെയോ ഒരിക്കലും ഒന്ന് കാണുവാന്‍ പോലും കഴിയാറില്ല. കൊഴികുഞ്ഞു വിരിഞ്ഞു പുറത്തിറങ്ങിയാല്‍ ആദ്യത്തെ രണ്ടാഴ്ച തുടര്‍ച്ചയായി കഠിനമായ വൈദ്യുത വെളിച്ചത്തിലായിരിക്കും ഇവയുടെ ജീവിതം. 



ലോകമാര്‍ക്കറ്റില്‍ ഏറ്റവും വില കുറഞ്ഞത് ഇന്ത്യന്‍ കോഴിമുട്ടയാണ്. മുട്ടയ്ക്ക് വേണ്ടി വളര്‍ത്തുന്ന കോഴികളെക്കൊണ്ട് വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും മുട്ടയിടുവിക്കാനുള്ള വിദ്യ നമുക്കറിയാം. ഇങ്ങനെ മുട്ടയിടുന്ന കോഴികള്‍ക്ക് കാന്‍സര്‍ വന്നാണ് മരണം സംഭവിക്കുന്നത്. പക്ഷെ അത്തരം കോഴികളെ  ഹോംഗോളജിസ്റ്റ് ന്റെ ചികിത്സക്ക് വിധേയമാക്കുകയല്ല, പകരം അത് മനുഷ്യന്റെ ഭക്ഷണമായി തീരുകയാണ് പതിവ്.

യു.കെയില്‍ പത്തു ലക്ഷത്തിലേറ സ്ത്രീകള്‍ കടുത്ത യൂറിനറി ഇന്‍ഫെക്ഷന്‍ മൂലം വിഷമിക്കുന്നുവെന്ന് കണ്ടെത്തല്‍. എല്ലാ വര്‍ഷവും ഈ കണക്ക് വര്‍ധിക്കുന്നുവത്രേ. ഏറെ ഗവേഷണത്തിന് ശേഷം ശാസ്ത്രജ്ഞന്മാര്‍ ഇതിനൊരു കാരണം കണ്ടുപിടിച്ചു. എന്താണന്നല്ലേ. ചിക്കനാണ് പ്രശ്നം. ഓരോ വ്യക്തികളിലുമുണ്ടാകുന്ന ഇ കോളിയ ബാക്ടീരിയയാണ് പ്രശ്നക്കാരനെന്നാണ് ഗവേഷകര്‍ ഇത്രയും നാളും സംശയിച്ചിരുന്നത്.

എന്നാല്‍ ക്യാനഡയിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പൗള്‍ട്രിയില്‍ നിന്നാണ് പ്രശ്നമുണ്ടാകുന്നതെന്ന് കണ്ടെത്തിയത്. യൂറിനറി ഇന്‍ഫെക്ഷനുണ്ടാക്കുന്ന പ്രശ്നക്കാരനായ ഇ കോളി ബാക്ടീരിയയുടെ ജെനറ്റിക് ഫിംഗര്‍ പ്രിന്റിന്റെ സാംപിളുകള്‍ ചിക്കന്‍, പോര്‍ക്ക്, ബീഫ് എന്നിവയില്‍ നിന്ന് സ്വീകരിച്ച സാംപിളുകളുമായി ഒത്തു നോക്കിയാണ് പരീക്ഷണം നടത്തിയത്. ചിക്കനില്‍ നിന്നെടുത്ത സാംപിളുകളുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. പക്ഷികളില്‍ നിന്നാണ് ഇത്തരത്തിലുള്ള ഇന്‍ഫെക്ഷനുണ്ടാകുന്നതെന്ന് വ്യക്തമായെന്ന് ഗവേഷണത്തില്‍ ഉള്‍പ്പെട്ട ആമീ മാഗ്‌നസ് പറഞ്ഞു
മാംസ്യം മനുഷ്യനെ ജീവിപ്പിക്കും. മാംസം മനുഷ്യനെ കൊല്ലും. ഒന്നാലോചിച്ചാല്‍ ശരിയല്ലേ അതും?















Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
പൂവരണി ഓപ്പൺ ജിം പൂർണ്ണമായും സൗജന്യമായി പൊതു ജനങ്ങൾക്കായി തുറന്നു
കെ എസ്സ് ഇ ബി പാലാ ഡിവിഷനിലെ ഇലക്ട്രിക്കൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സർക്കാർ തല ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി ക്കു നിവേദനം
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
ഇരുപതാം വാർഷികത്തിന്റെ നിറവിൽ മംഗളാരം സ്വാശ്രയ സംഘം