Hot Posts

6/recent/ticker-posts

മരങ്ങാട്ടുപിള്ളി കോഴിക്കൊമ്പ് കവലയിൽ തുടർച്ചയായി നാലാം ദിവസവും അപകടം


മരങ്ങാട്ടുപള്ളി: കോഴിക്കൊമ്പ് കവലയിലെ സ്റ്റോപ്പിൽ നിർത്തിയ ബസിന്റെ പുറകിലിടിച്ച കാറിലിടിച്ച് മറ്റൊരു കാർ തലകീഴായി മറിഞ്ഞു. പാലാ ബ്രില്ലിൻറ് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ കാറാണ് തലകീഴായി മറിഞ്ഞത്. ഉച്ചസമായത്ത് കവലയിലും ബസ് സ്റ്റോപ്പിലും ആളുകൾ നിൽക്കാതിരുന്നത് മൂലം വലിയ ദുരന്തം ഉണ്ടായില്ല. തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത്.



പാലാ കോഴാ റോഡിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണിത്. സ്വകാര്യ വ്യക്തികൾ വ്യാപകമായി പുറമ്പോക്ക് കയ്യേറിയതിനാലാണ് വീതി ഇല്ലാത്തത് എന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ 10 കൊല്ലത്തിനിടെ നിരവധി പേരാണ് ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചത്. സർവ്വേ നടത്തി പുറമ്പോക്ക് ഏറ്റെടുത്താൽ ഇപ്പോഴുള്ളതിന്റെ ഇരട്ടി വീതി ഉണ്ടാകും. പലതവണ ആരംഭിച്ച സർവ്വേ കോഴിക്കൊമ്പിൽ എത്തും മുമ്പ് അവസാനിക്കും എന്നും നാട്ടുകാർ പറയുന്നു.





ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ഓരോ തവണയും സർവ്വേ അട്ടിമറിക്കുന്നത്. നാട്ടുകാർ മുൻകൈയെടുത്ത് മുൻപ് സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബോർഡ് സ്ഥാപിക്കാൻ പോലും വീതിയില്ല. പുറമ്പോക്ക് ആയതിനാൽ സർക്കാരിന് വലിയ പണം മുടക്കേണ്ടതില്ല. അതിനാൽ കോഴിക്കൊമ്പ് കവല അടിയന്തിരമായി വികസിപ്പിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ