Hot Posts

6/recent/ticker-posts

അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട മകനും മരിച്ചു

Representative image


ഭോപ്പാല്‍: ബൈക്കപകടത്തില്‍ അമ്മ മരിച്ച വിവരമറിഞ്ഞ് വീട്ടിലേക്ക് തിരിച്ച മകനും വാഹനാപകടത്തില്‍ മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശ് രേവ ജില്ലക്കാരായ റാണി ദേവി(55) മകന്‍ സൂരജ് സിങ്(22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ചു സംസ്‌കരിച്ചു.



മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളുമാണ് റാണി ദേവിയ്ക്ക്. റാണി ദേവിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. മൂത്ത മകനായ പ്രകാശിനും ഇളയമകന്‍ സണ്ണിയ്ക്കുമൊപ്പമായിരുന്നു റാണി ദേവിയുടെ താമസം. 



രണ്ടാമത്തെ മകനായ സൂരജ് ഇന്ദോറിലായിരുന്നു. ഇളയമകനൊപ്പം ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുന്നത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ റാണി ദേവി മരണപ്പെടുകയായിരുന്നു. മകൻ സണ്ണി പരിക്കുകളോടെ രക്ഷപ്പെട്ടു.


റാണി ദേവി മരിച്ച വിവരമറിഞ്ഞ് ഇന്ദോറില്‍ നിന്നും സുഹൃത്തിനൊപ്പം പുറപ്പെട്ടതാണ് സൂരജ്. യാത്രാമധ്യേ ടയര്‍ പൊട്ടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വഴിയില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ഇടിച്ചു. 


സൂരജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. സുഹൃത്തും ഡ്രൈവറും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അമ്മയുടെയും മകന്റെയും മരണത്തിന്റെ നടുക്കത്തിലാണ് ഗ്രാമം.





 



 
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം