Hot Posts

6/recent/ticker-posts

അതൊരു 'പുലി'യായിരുന്നു.. അന്ന് അറിഞ്ഞില്ല; അത്യപൂർവ സൗഹൃദ കഥ



കരിമ്പുലിയെ വളർത്തിയ യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.റഷ്യൻ സ്വദേശിനി വിക്ടോറിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അപൂർവ സൗഹൃദകഥ ലോകമറിഞ്ഞത്. 



ഈ അക്കൗണ്ടിന്റെ പേരിന്റെ ഉടമ മനുഷ്യനല്ല. ഒരു കരിമ്പുലിയാണ്. ലൂണ എന്ന കരിമ്പുലിയും വളർത്തമ്മയായ വിക്ടോറിയയും തമ്മിലാണ് ഈ അപൂർവ സൗഹൃദം.



കാടിനോട് ചേർന്നുള്ള  വീടിന് സമീപത്തുനിന്നാണ് കണ്ണുപോലും തുറക്കാത്ത പ്രായത്തിൽ വിക്ടോറിയയ്ക്ക് ലൂണയെ ലഭിക്കുന്നത്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ചതായിരുന്നു കുഞ്ഞ് ലൂണയെ. കറുത്ത പൂച്ചക്കുഞ്ഞെന്ന് കരുതി വളർത്തുനായ വെൽസയ്ക്ക് കൂട്ടാകുമെന്ന ചിന്തയിൽ ‘പൂച്ചക്കുഞ്ഞുമായി’ വിക്ടോറിയ വീട്ടിലെത്തി. ലൂണ എന്ന് പേരും നൽകി. 



‘പൂച്ചക്കുഞ്ഞും’ വളർത്തുനായയും ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് വളർന്നു. എന്നാൽ അതുവരെ പൂച്ചക്കുഞ്ഞെന്ന് കരുതിയ ലൂണ വളർന്നപ്പോൾ വളർത്തുനായയേക്കാൾ വലുതായി. അപ്പോഴാണ് അവനൊരു കരിമ്പുലിയാണെന്ന് ഉടമ വിക്ടോറിയ തിരിച്ചറിഞ്ഞത്. റഷ്യൻ കരിമ്പുലി!.

ഒട്ടേറെപ്പേരാണ് വിക്ടോറിയയോട് ലൂണയെക്കുറിച്ച് അന്വേഷിക്കാറുള്ളത്. ഇതിൽ ചിലരെങ്കിലും ലൂണയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവനെ വിട്ടുകൊടുക്കാനാകാത്ത ആത്മബന്ധമാണ് ഇവർ തമ്മിൽ ഇപ്പോഴുള്ളത്. 

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി