Hot Posts

6/recent/ticker-posts

അതൊരു 'പുലി'യായിരുന്നു.. അന്ന് അറിഞ്ഞില്ല; അത്യപൂർവ സൗഹൃദ കഥ



കരിമ്പുലിയെ വളർത്തിയ യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.റഷ്യൻ സ്വദേശിനി വിക്ടോറിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അപൂർവ സൗഹൃദകഥ ലോകമറിഞ്ഞത്. 



ഈ അക്കൗണ്ടിന്റെ പേരിന്റെ ഉടമ മനുഷ്യനല്ല. ഒരു കരിമ്പുലിയാണ്. ലൂണ എന്ന കരിമ്പുലിയും വളർത്തമ്മയായ വിക്ടോറിയയും തമ്മിലാണ് ഈ അപൂർവ സൗഹൃദം.



കാടിനോട് ചേർന്നുള്ള  വീടിന് സമീപത്തുനിന്നാണ് കണ്ണുപോലും തുറക്കാത്ത പ്രായത്തിൽ വിക്ടോറിയയ്ക്ക് ലൂണയെ ലഭിക്കുന്നത്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ചതായിരുന്നു കുഞ്ഞ് ലൂണയെ. കറുത്ത പൂച്ചക്കുഞ്ഞെന്ന് കരുതി വളർത്തുനായ വെൽസയ്ക്ക് കൂട്ടാകുമെന്ന ചിന്തയിൽ ‘പൂച്ചക്കുഞ്ഞുമായി’ വിക്ടോറിയ വീട്ടിലെത്തി. ലൂണ എന്ന് പേരും നൽകി. 



‘പൂച്ചക്കുഞ്ഞും’ വളർത്തുനായയും ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ച് വളർന്നു. എന്നാൽ അതുവരെ പൂച്ചക്കുഞ്ഞെന്ന് കരുതിയ ലൂണ വളർന്നപ്പോൾ വളർത്തുനായയേക്കാൾ വലുതായി. അപ്പോഴാണ് അവനൊരു കരിമ്പുലിയാണെന്ന് ഉടമ വിക്ടോറിയ തിരിച്ചറിഞ്ഞത്. റഷ്യൻ കരിമ്പുലി!.

ഒട്ടേറെപ്പേരാണ് വിക്ടോറിയയോട് ലൂണയെക്കുറിച്ച് അന്വേഷിക്കാറുള്ളത്. ഇതിൽ ചിലരെങ്കിലും ലൂണയെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവനെ വിട്ടുകൊടുക്കാനാകാത്ത ആത്മബന്ധമാണ് ഇവർ തമ്മിൽ ഇപ്പോഴുള്ളത്. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്