Hot Posts

6/recent/ticker-posts

കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്ര ഇടപെടൽ അവസാനിപ്പിക്കണം- പ്രൊഫ. ലോപ്പസ് മാത്യു



പാലാ: നോട്ട് നിരോധനം മുതൽ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ഉള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും സഹകരണ സ്ഥാപനങ്ങൾക്ക് ഇൻകംടാക്സ് ചുമത്തുന്ന നടപടികളും കേരള ബാങ്ക് രൂപീകരിച്ചപ്പോൾ മുതലുള്ള ഇടപെടലുകളും സുപ്രീംകോടതിയെ സമീപിച്ചാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. 



ഇപ്പോൾ ഇ.ഡിയെ ഉപയോഗിച്ചു കള്ളകഥകൾ ഉണ്ടാക്കി സഹകരണ ബാങ്കുകളെ നശിപ്പിക്കുവാൻ ശ്രമിക്കുകയാണ്. 2.50 ലക്ഷം കോടി നിക്ഷേപം ലക്ഷ്യമാക്കിയുള്ള ശ്രമങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും എൽഡിഎഫ് ജില്ല കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.


വലവൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു.



എസ്ബിഐ ഉൾപ്പെടെ നാഷണലൈസഡ് ബാങ്കുകളും കൊമേഴ്സ്യൽ ബാങ്കുകളും ന്യൂജനറേഷൻ ബാങ്കുകളിലെയും വായ്പ കുടിശ്ശിക കിട്ടാക്കടം എന്ന പേരിൽ  25 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ എഴുതിത്തള്ളിയത്. എന്നാൽ സഹകരണ മേഖലയിൽ എഴുതി തള്ളൽ ഇല്ല. കൃത്യമായ നടപടികളിലൂടെ കുടിശ്ശിക പിരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചൻ ജോർജ്, ടോബിൻ.കെ.അലക്സ്, പി.കെ.ഷാജകുമാർ, ഫിലിപ്പ് കുഴികുളം, ഡോമിനിക് തോമസ്, ബൈജു ജോൺ, കുഞ്ഞുമോൻ മാടപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍