Hot Posts

6/recent/ticker-posts

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്

പാലാ: ചികിത്സാ പിഴവിനെത്തുടർന്ന് പതിനെട്ടുകാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് മരിച്ചത്. ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്ന് മാറി നൽകിയ കുത്തിവെപ്പിനെ തുടർന്നാണ് വിദ്യാർത്ഥി കോമയിലായത്. ഇതേതുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടർ ചികിത്സയിൽ കഴിയവേ ആണ് മരിച്ചത്. 
പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു. ഹോസ്‌റ്റലിൽ വച്ച് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ കഴിഞ്ഞ സെപ്‌തംബർ 22ന് രാവിലെയാണ് വീണ് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
   
മാർ സ്ലീവ മെഡിസിറ്റിയിൽ മരുന്ന് മാറി നൽകിയ കുത്തിവെപ്പാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്നാരോപിച്ച് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് പാലാ പൊലീസ് കേസെടുത്തത്. 
Reactions