Hot Posts

6/recent/ticker-posts

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് മൈതാനത്തേയ്ക്ക് തിരികെയെത്താൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്.



കൊച്ചി: ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് മൈതാനത്തേയ്ക്ക് തിരികെയെത്താൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐ പി എൽ മാതൃകയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ട്വന്റി20 ലീഗിലൂടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ ഔദ്യോഗിക മടങ്ങിവരവ്. ഐപിഎൽ ഒത്തുകളിക്കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന 7 വർഷത്തെ വിലക്കിന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ 13ന് അവസാനിച്ചിരുന്നു. ആഭ്യന്തര സീസണിലെ മത്സരങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സ്വന്തം പ്രീമിയർ ലീഗ് തുടങ്ങാൻ കെസിഎ ജനറൽ ബോഡി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചത്. കേരളത്തിലെ റജിസ്റ്റേഡ് താരങ്ങളെ 6 ടീമുകളാക്കി തിരിച്ച് ആലപ്പുഴ എസ്ഡി കോളജ്– കെസിഎ സ്റ്റേഡിയത്തിൽ മത്സരം നടത്താനാണ് പദ്ധതി, എന്നാൽ മത്സരത്തിന്റെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ശ്രീശാന്ത് കേരള പ്രീമിയർ ലീഗിലൂടെ തിരികെയെത്തുമെന്ന വിവരം കെസിഎ പ്രസിഡന്റ് സാജൻ കെ.വർഗീസ് തന്നെയാണ് സ്ഥിരീകരിച്ചത്. ‘തീർച്ചയായും ശ്രീശാന്ത് തന്നെയായിരിക്കും ലീഗിന്റെ പ്രധാന ആകർഷണം. മുഴുവൻ താരങ്ങളും ആലപ്പുഴയിലെ ഒരു ഹോട്ടലിൽ ബയോ ബബിളിലായിരിക്കും. ഡിസംബർ ആദ്യവാരം ആരംഭിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ അനുമതിയാണ് പ്രധാനം.’ – സാജൻ പറഞ്ഞു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ