Hot Posts

6/recent/ticker-posts

‘ഭര്‍തൃവീട്ടുകാര്‍ കൊല്ലാന്‍ ശ്രമിച്ചു‘ പരാതിയുമായി മൂത്ത മരുമകളും

വിമി

കൊല്ലം തഴുത്തലയിൽ യുവതിയെയും മകനെയും വീട്ടിൽനിന്ന് ഇറക്കിവിട്ട കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മൂത്ത മരുമകളും. ഭർതൃവീട്ടുകാർ കൊല്ലാൻ ശ്രമിച്ചതായും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും മൂത്ത മരുമകൾ വിമി ആരോപിച്ചു. 


തന്റെ സ്വർണവും പണവും ഭർതൃവീട്ടുകാർ കൈവശപ്പെടുത്തിയെന്നും വിമി ആരോപിച്ചു. ഇന്നലെ വൈകിട്ട് വീട്ടിൽനിന്ന് ഇറക്കിവിട്ട അതുല്യയുടെ ഭർത്താവ് പ്രതീഷ് കുമാറിന്റെ ചേട്ടൻ പ്രസീദ് കുമാറിന്റെ ഭാര്യയാണ് വിമി.


തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ ഇന്നലെ വൈകിട്ട് പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലാണ്. 


സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറയുന്നു. നിലവിൽ ഗുജറാത്തിലുള്ള ഭർത്താവ് പ്രതീഷ് കുമാർ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നും അതുല്യ പറയുന്നു.

തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ച വീട്ടിൽനിന്ന് ഇറക്കിവിട്ടുവെന്ന ആരോപണമാണ് അതുല്യ ഉന്നയിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് വിമിയും ഉന്നയിക്കുന്നത്. 

ഇതേ വളപ്പിൽത്തന്നെ ഭർതൃവീട്ടുകാർ പണിതിരിക്കുന്ന മറ്റൊരു വീട് തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിമി ചൂണ്ടിക്കാട്ടുന്നു. അതിനുശേഷം ആ വീട്ടിൽനിന്ന് തന്നെ ഇറക്കിവിട്ടുവെന്നാണ് വിമിയുടെ ആരോപണം.

Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ