Hot Posts

6/recent/ticker-posts

കെ.എം.മാണിയുടെ കല്ലറയിൽ പൂക്കൾ സമർപ്പിച്ച് കേരള കോൺ​ഗ്രസ് (എം) ഭാരവാഹികൾ


പാലാ: കെ.എം.മാണിയുടെ കല്ലറയിൽ പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിച്ച് കേരള കോൺ​ഗ്രസ് (എം) ഭാരവാഹികൾ ചുമതലയേറ്റു. 


പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) സംസ്ഥാന ഹൈപവർസമിതി അംഗങ്ങളായ ഫിലിപ്പ് കുഴികുളവും ബേബി ഉഴുത്തു വാലും മറ്റു വിവിധ സംസ്ഥാനസമിതി അംഗങ്ങളും പാലാ കത്തീഡ്രൽ പള്ളിയിലെ കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചുമതലയേറ്റു.



രാഷ്ട്രീയ തീർത്ഥാടന കേന്ദ്രമായി കെ.എം.മാണിയുടെ കല്ലറ

പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ എന്നിവരും മറ്റു സംസ്ഥാന ഭാരവാഹികളും കല്ലറയിലെത്തി.



തെരഞ്ഞെടുപ്പു സമ്മേളനത്തിന് പാലാ വഴി കടന്നു പോയവരും വിവിധ ജില്ലകളിൽ നിന്ന് കോട്ടയത്ത് എത്തിച്ചേർന്നവരും പാലായിൽ എത്തിയാണ് മടങ്ങിയത്. രാവിലെ കേരള കോൺ (എം) ഹൈപവർ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ എന്നിവരും കല്ലറയിലെത്തി പുഷ്പചക്രം സമർപ്പിച്ചു.നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും കെ.എം.മാണിയുടെ വീട്ടിലും കല്ലറയിലുമെത്തിയിരുന്നു.


Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി