Hot Posts

6/recent/ticker-posts

കൊല്ലപ്പള്ളി വൈദ്യുതി സെക്ഷന്റെ കീഴിൽ വൈദ്യുതി മുടക്കം തുടർക്കഥയാകുന്നു




കാവുംകണ്ടം: കൊല്ലപ്പള്ളി വൈദ്യുതി സെക്ഷന്റെ കീഴിലുള്ള കടനാട്, കാവുംകണ്ടം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം തുടർക്കഥയാകുന്നു. കാറ്റടിച്ചാൽ കറന്റ് പോകുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, മാനത്ത്‌ മഴക്കാർ കണ്ടാൽ കറന്റില്ലാത്ത സാഹചര്യമാണുള്ളത് എന്നാണ് പൊതുവേ സംസാരം. 


ഏതാനും മാസങ്ങളായി ഇത് തുടർന്നുകൊണ്ടിരിക്കുന്നു. ഇതു മൂലം ഉപഭോക്താക്കൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നു. വൈദ്യുതി പ്രതിസന്ധി മൂലം മറ്റൊരു സംവിധാനത്തെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്. 


ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ്  ഉണ്ടായി കൊണ്ടിരിക്കുന്നത്.സ്കൂൾ, ആശുപത്രി, പള്ളി, ക്ഷേത്രം, വ്യവസായ സ്ഥാപനങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിലെ വൈദ്യുതി മുടക്കം മൂലം ഉപഭോക്താക്കൾ കഷ്ടപ്പെടുകയാണ്.   




ഫാമുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി പ്രതിസന്ധി മൂലം കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കൾ ജനറേറ്ററിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഞായറാഴ്ചകളിൽ കറന്റ്‌ ഇല്ലാത്തതിനാൽ ദേവാലയ തിരുക്കർമ്മങ്ങൾക്ക് പോലും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓഡിറ്റോറിയങ്ങളിലെ വിവാഹങ്ങൾക്ക് വൈദ്യുതി തടസ്സം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 

ടച്ചിംഗിന്റെ പേരിൽ കറന്റ് ഓഫ് ചെയ്യുമ്പോൾ യാതൊരു മുന്നറിയിപ്പും ഉപഭോക്താക്കൾക്ക് നൽകുന്നില്ല. കൊല്ലപ്പള്ളി കെ എസ് ഇ ബി സെക്ഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുത് എന്നും കാവുംകണ്ടം എ.കെ.സി.സി, പിതൃവേദി യൂണിറ്റ് തയ്യാറാക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കൊല്ലപ്പള്ളി കെഎസ്ഇബി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു. ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. അഭിലാഷ് കോഴിക്കോട്ട്, ഡേവിസ്‌ കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, രാജു അറക്കകണ്ടത്തിൽ, ബിജു ഞള്ളായിൽ, രാജു കോഴിക്കോട്ട്, തോമാച്ചൻ കുമ്പളാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്