Hot Posts

6/recent/ticker-posts

കള്ളിന് പരസ്യം നല്കിയ മുന്‍മന്ത്രിയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയും ഗുരുതരമായ അബ്കാരി ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്: പ്രസാദ് കുരുവിള


കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാനം മാരക ലഹരിയാണെന്നും ഈ വസ്തുതയെ അധികാരികളും പൊതുസമൂഹവും വിസ്മരിക്കുകയാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള. 



അപകടകരമായി പെരുകുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ആന്റി നാര്‍ക്കോട്ടിക് മിഷനും വിവിധ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച 'പൊതുമനസാക്ഷിയെ ഉണര്‍ത്തല്‍' പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.



ഇരുപതും നാല്പതും കുത്തുകള്‍ കുത്തി മനുഷ്യ ജീവനുകളെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് ലഹരി ഉപയോക്താക്കള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് സമീപ ദിവസങ്ങളില്‍ തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന് തടയിട്ടില്ലെങ്കില്‍ കേരളം മാനസിക രോഗികളുടെ ഹബ്ബായി മാറും.



2019-ല്‍ 230 ഗ്രാം രാസലഹരി പിടിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം 7245.45 ഗ്രാം പിടിച്ചുവെന്ന എക്‌സൈസ് മന്ത്രിയുടെ പ്രതികരണം സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖല വര്‍ദ്ധിത ശക്തിയായി വളര്‍ന്നു എന്നതിന്റെ തെളിവാണ്. മദ്യം നല്കുകയും, ലൈസന്‍സ് നല്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിന് എങ്ങനെ ലഹരിക്കെതിരെ വിമുക്തി, സജ്ജീവം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാകും എന്നും പ്രസാദ് കുരുവിള പ്രതികരിച്ചു.


 
കള്ള് പോഷകാഹാരമാണെന്ന അധികാരികളുടെ തെറ്റായ പ്രചരണം കള്ളുകുടിയെ പ്രോത്സാഹിപ്പിക്കാനുള്ളതാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് സംസ്ഥാനത്ത് ചില ഷാപ്പുകളില്‍ കുടുംബസമേതം ആളുകളെത്തിയത്. കുട്ടികളും ഷാപ്പുകളില്‍ കയറാന്‍ തുടങ്ങിയിട്ടുണ്ട്. 'എരിതീയില്‍ എണ്ണയൊഴിച്ചതിന്' സമാനമായിരുന്നു ബന്ധപ്പെട്ടവരുടെ ഈ പ്രതികരണം.



സംസ്ഥാനത്തെ മുഴുവന്‍ പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്‍ പോലും വില്ക്കാനുള്ള കള്ള് ഷാപ്പുകളില്‍ ലഭിക്കില്ലായെന്ന യഥാര്‍ത്ഥ വസ്തുത നിലനില്‍ക്കേ തട്ടിക്കൂട്ടുന്ന പോഷകാഹാരം കഴിക്കാന്‍ കള്ളിന് പരസ്യം നല്കിയ മുന്‍മന്ത്രിയും അതിനെ പിന്തുണച്ച മുഖ്യമന്ത്രിയും ഗുരുതരമായ അബ്കാരി ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത് എന്നും പ്രസാദ് ആരോപിച്ചു.
ആന്റണി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചാര്‍ളി പോള്‍, ജോസ് ഫ്രാന്‍സീസ്, ബീവി ഫാത്തിമ, കെ.ജി ബാബു, രാജു വലക്കമറ്റം, ബേബിച്ചന്‍ മുക്കൂട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം