Hot Posts

6/recent/ticker-posts

വൈക്കം മഹാദേവ ക്ഷേത്രത്തിൽ കോടി അർച്ചനയുടെ മണ്ഡപത്തിന് തറക്കല്ലിട്ടു


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടത്തിവരുന്ന കോടി അർച്ചനയുടെ മണ്ഡപത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു. അസിസ്റ്റന്റ് കമ്മീഷണർ എം. ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയർ ജെസ്‌ന ചാക്യാരത്ത്, വടക്കുപുറത്ത് പാട്ട് - കോടി അർച്ചന കമ്മറ്റി പ്രസിഡന്റ്‌ അഡ്വ. എസ്. സുധീഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വ്യാഘ്രപാദ ആൽത്തറയുടെ മുമ്പിലായി 750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മണ്ഡപമാണ് കോടി അർച്ചനക്കായി പണികഴിക്കുക. മണ്ഡപത്തിന് മുകളിലായി ഓലമേഞ്ഞ നെടുംപുരയും നിർമ്മിക്കും. അതിനും മുകളിലായി 6500 ചതുരശ്ര അടിയിൽ വലിയ പന്തൽ തീർക്കും. മാർച്ച്‌ 16 ന് രാവിലെ 7 നും 7.30 നും ഇടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡപസമർപ്പണം നിർവഹിക്കും. 
27 ദിവസങ്ങളിലായിട്ടാണ് കോടി അർച്ചന നടക്കുക. മാർച്ച്‌ 17 ന് ചിത്തിര നാളിൽ തുടങ്ങി ഏപ്രിൽ 12 ന് അത്തം നാളിൽ അർച്ചന അവസാനിക്കും. ഏപ്രിൽ 13 ന് ക്ഷേത്രത്തിൽ സഹസ്രകലശം നടക്കും. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും  കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ 50 ഓളം ആചാര്യന്മാരാണ് അർച്ചന നടത്തുക. വേദസാര ശിവസഹശ്ര നാമം ആണ് അർച്ചനക്ക് ചൊല്ലുന്നത്. 
എല്ലാ ദിവസവും രാവിലെ 4.30 മുതൽ 5.30 വരെ കലശപൂജ, 5.30 മുതൽ 6 വരെ സൂക്താർച്ചന, 6.30 മുതൽ 8.30 വരെ കോടി അർച്ചന, 8.30 മുതൽ 9.30 വരെ കലാശാഭിഷേകം, 9.30 മുതൽ 11.30 വരെ കോടി അർച്ചന, വൈകിട്ട് 4.30 മുതൽ 7.30 വരെ കോടി അർച്ചന, 7.30 മുതൽ 8 വരെ വാരമിരിക്കൽ, വേദ സ്തുതി (അകത്തെ മണ്ഡപത്തിൽ) എന്നിങ്ങനെയാണ് കോടി അർച്ചനയുടെ ചടങ്ങുകൾ. 
ഓരോ ദിവസവും 35 പറയോളം ചെത്തി, തുളസി, താമര, കൂവളത്തില, കോളുന്ത് എന്നിവയാണ്  അർച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ദിവസവും അർച്ചന പ്രസാദം ഭക്തർക്ക് വിതരണം ചെയ്യും. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് പ്രസാദം തപാൽ വഴി അയച്ചുകൊടുക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 2 മുതൽ 13 വരെ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ടും നടക്കും.



Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ