Hot Posts

6/recent/ticker-posts

ഇലവീഴാപൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കും: മാണി സി കാപ്പൻ



ഇലവീഴാപൂഞ്ചിറ: ഇലവീഴാപൂഞ്ചിറയെ ദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ആധുനിക രീതിയിൽ നവീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഇലവീഴാപൂഞ്ചിറ റോഡിൻ്റെ നവീകരണ പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ. ഈ മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് പൂർത്തീകരിക്കുന്നതെന്നും കാപ്പൻ പറഞ്ഞു. ഒരു വ്യാഴവട്ടക്കാലത്തെ പരാതികൾക്കും പരിഭവങ്ങൾക്കും അറുതി വരുത്തിക്കൊണ്ടാണ് റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നത്. 11 കോടി 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.  പന്ത്രണ്ടു വർഷത്തിലേറെക്കാലമായി തകർന്നു തരിപ്പണമായി ഈ റോഡ് കിടക്കുകയായിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ നിരന്തരമായ പരാതി. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നവരെ പിന്നീട് കാണാനും കഴിഞ്ഞില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.  നാട്ടുകാർ നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. പലപ്പോഴും ടാക്സി വാഹനങ്ങൾ ഈ വഴി സഞ്ചരിക്കാൻ യാത്രക്കാരിൽനിന്നും ആയിരം രൂപ വരെ ചാർജു ചെയ്തിരുന്നു. വാഹനത്തിൻ്റെ ടയർ കീറി പോകുന്നതടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉയർന്ന ചാർജുകൾ ഈടാക്കിയിരുന്നത്. മറ്റ് വഴികളില്ലാതെ വന്നതോടെ ഉയർന്ന തുക നൽകാൻ നാട്ടുകാർ നിർബ്ബന്ധിതരാകുകയായിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു.




നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് അഭ്യർത്ഥിക്കാൻ ചെന്ന മാണി സി കാപ്പനെ നാട്ടുകാർ തകർന്നു കിടക്കുന്ന റോഡിലൂടെ കൊണ്ടുപോയിരുന്നു. എം എൽ എ ആയതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ എന്നിവരെ കണ്ട് റോഡിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തി.  അന്ന് നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞ ഇടതു സർക്കാരിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താത്പര്യമെടുത്താണ് തുക അനുവദിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ റോഡിൻ്റെ കാര്യത്തിൽ കാപ്പനിൽ നിന്നും ഉറപ്പു വാങ്ങിയ ബിഷപ്പ് വി എസ് ഫ്രാൻസീസ് ഇതിനായി നിരന്തരം സമ്മർദ്ദം ചെലുത്തി. 
 


ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ഈ റോഡിൻ്റെ നവീകരണത്തിനായി എം എൽ എ യ്ക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഇലവീഴാപൂഞ്ചിറ ടൂറിസം, ഇല്ലിക്കൽക്കല്ല് ടൂറിസം വികസനം അടക്കമുള്ള നിരവധി വികസന സാധ്യതകളാണ് ഈ റോഡിൻ്റെ നവീകരണം പൂർത്തിയാകുന്നതോടെ നടപ്പാകുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ടി ജെ ബഞ്ചമിൻ, തോമസ് വടക്കേൽ, ബിജു സോമൻ, പ്രസന്ന സോമൻ, മറിയാമ്മ ഫെർണ്ണാണ്ടസ്, ജോയി സ്കറിയ, ജോബി അഗസ്റ്റിൻ, സുനിൽ ഐസക്ക്, അനൂപ് കെ കുമാർ, വിനോദ് വേരനാനി, ബിജു ജോസഫ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി