Hot Posts

6/recent/ticker-posts

കെ.എം മാണി പാലായുടെ നാമം രാജ്യം മുഴുവൻ എത്തിച്ചു: മന്ത്രി വി.എൻ വാസവൻ


പാലാ: രാജ്യം മുഴുവൻ അറിയപ്പെടുന്ന സ്ഥലനാമമാണ് പാലാ എന്നും അര നൂറ്റാണ്ടിലധികം പാലായെ പ്രതിനിധീകരിച്ച കെ.എം മാണി പാലായെ എവിടെയും അറിയപ്പെടുന്ന സ്ഥലമാക്കി മാറ്റിയെന്നും വി.എൻ വാസവൻ പറഞ്ഞു. 


ജില്ലാതല സ്ഥാനത്തിൻ്റെ സൗകര്യങ്ങൾ ലഭ്യമായ സ്ഥലമാണ് പാലാ എന്നും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ ഉള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ അവസരത്തിനായി ഇന്ന് പാലായിൽ എത്തേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.


നഗരസഭയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.എം മാണി തുടങ്ങിവച്ച മീനച്ചിൽ റിവർവാലി പദ്ധതിയും മീനച്ചിൽ കുടിവെള്ള പദ്ധതിയും നടപ്പാക്കുന്നതിനായുള്ള നടപടികൾ നടന്നുവരുന്നതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യനും യോഗത്തിൽ അറിയിച്ചു.


പാലാ നോളഡ്ജ് ഹബ് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്നും വളരെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന ഇൻഫോസിറ്റി പാലായിൽ കൊണ്ടുവരുന്നതിന് ശ്രമിക്കുന്നതായും ജോസ് കെ മാണി എംപിയും പറഞ്ഞു. 


ആൻ്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി സന്ദേശം നൽകി. മാണി സി കാപ്പൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ്തു. സിജി പ്രസാദ്, ബൈജു കൊല്ലം പറമ്പിൽ, ബിജു പാലൂപടവൻ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ