Hot Posts

6/recent/ticker-posts

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കർഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ



മുണ്ടക്കയം :1964 ൽ തിരുനക്കരയിൽ ഭാരത കേസരി മന്നത്ത് പദ്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസിന് ജൻമം നൽകിയത് കർഷക രക്ഷക്കായിരുന്നെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


കേരള കോൺഗ്രസിന്റെ പേര് ഉപയോഗിച്ച് എൽ ഡി എഫ് മന്ത്രിസഭയിൽ ഭാഗമായിരിക്കുന്നവർ സർക്കാർ നടത്തുന്ന കർഷക വഞ്ചനയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും കർഷകരോട്  ആത്മാർത്ഥതയുണ്ടെങ്കിൽ ഭരണം വലിച്ചെറിയാൻ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.


കേരള കോൺഗ്രസിന്റെ പേര് ഉപയോഗിക്കാൻ ഇത്തരക്കാർക്ക് അവകാശമില്ലെന്നും സജി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കർഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് മജു പുളിക്കൽ അധ്യക്ഷത വഹിച്ചു.


സംസ്ഥാന സെക്രട്ടറിമാരായ സാബു പ്ലാത്തോട്ടം, സോണി തോമസ്, മറിയാമ്മ ജോസഫ്, ജില്ലാ സെക്രട്ടറിമാരായ ജിജി നിക്കോളാസ്, എം വി വർക്കി, ജോജി വാളിപ്ലാക്കൽ, ജോണി അലപ്പാട്ട്, ഷാജി അറത്തിൽ, രാജു മായാലിൽ, വർഗീസ് കൊച്ചു കുന്നേൽ, അജീഷ് വേലനിലയം, ജോസഫ് വടക്കൻ, സിബി നബുടാകം, പയസ് കവളംമാക്കൽ, റസിം മുതുകാട്ടിൽ, ഡാനി ജോസ് കുന്നത്ത്, രമേശ് കുവള്ളൂർ, സുജിത്ത് കുറ്റിക്കാട്ട്, മേഴ്സി മാത്യു, മാത്യുജോസഫ് പാറയിൽ, ജോബി മാത്യു, ജോമോൻ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.








Reactions

MORE STORIES

പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെ എസ് യുവിന് വൻ വിജയം
തീക്കോയി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതവും വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും: യു ഡി എഫ്
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
കളരിയാംമാക്കൽ പാലം: സാമൂഹിക പ്രത്യാഘാത പഠനസംഘം ഭൂഉടമകളുടെ ഹിയറിംഗ് നടത്തി; ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും: ജോസ്.കെ.മാണി എം.പി.
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം