Hot Posts

6/recent/ticker-posts

പാലാ കുരിശുപള്ളി കവലയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നതായി വ്യാപാരികൾ


പാലാ: കുരിശുപളളിക്കവലയിലെ ലോട്ടറി കടയുടെ മറവിൽ പകലും രാത്രിയിലും കഞ്ചാവ് കച്ചവടവും മദ്യപാനവും സാമൂഹികവിരുദ്ധശല്യവും രൂക്ഷമാകുന്നു എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് ആരോപിച്ചു. 



ലോട്ടറി കടയുടെ മറവിൽ പരസ്യമായ മദ്യപാനവും  അസഭ്യം പറച്ചിലും കയ്യാങ്കളിയും നിത്യസംഭവമാണ്. വഴിയിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളെയും സ്ക്കൂൾ വിദ്യാർത്ഥികളെയും കമന്റടിക്കുന്നതും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഇവിടെ പതിവാണെന്ന് അവർ ആരോപിച്ചു.



പാലായുടെ ഹൃദയ ഭാഗത്ത് നടക്കുന്ന ഇത്തരം പ്രവർത്തികളെക്കുറിച്ച് സമീപപ്രദേശങ്ങളിലെ വ്യപാരികൾ പൊലീസിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പരാതി പറഞ്ഞ വ്യാപാരികൾക്ക് നേരെ ഗുണ്ടാ സംഘം അസഭ്യം പറയുകയും, വ്യാപാര സ്ഥാപനങ്ങളിൽ  എത്തുന്നവരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, ജനറൽ സെക്രട്ടറി വി  സി ജോസഫ് എന്നിവർ ആരോപിച്ചു. നഗരസഭയിലും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇല്ല.



കുരിശുപള്ളി കവലയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ  സാമൂഹ്യവിരുദ്ധർ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാലാ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് സുഖമായി പ്രവർത്തിക്കുന്നതിനും ആവശ്യമായ അടിയന്തര നടപടികൾ അധികൃതർ   സ്വീകരിക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് ആവശ്യപ്പെട്ടു.


 


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി