Hot Posts

6/recent/ticker-posts

ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി ജയിച്ചശേഷം എതിർപാർട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റം: ഹൈക്കോടതി



കൊച്ചി: ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എതിർപാർട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായി കണക്കാക്കുന്നതിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ആലപ്പുഴ വെളിയനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. ഡി.സി.സി പ്രസിഡന്റായിരുന്ന എം.ലിജുവായിരുന്നു ഹർജിക്കാരൻ.

2015-ൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച് സി.പി.എം പിന്തുണയോടെ പ്രസിഡന്റായത് കൂറുമാറ്റമാണെന്നാണ് കോടതി വിലയിരുത്തിയത്. ആദ്യ കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സജീവിന്റെ കാലാവധി കഴിഞ്ഞപ്പോൾ കേരള കോൺഗ്രസ് പ്രതിനിധിയായ സാബു ചാക്കോ പ്രസിഡന്റായി. സാബുവിനെതിരേ സി.പി.എം 2019 സെപ്റ്റംബർ 27-ന് കൊണ്ടുവന്ന അവിശ്വാസത്തെ സജീവ് പിന്തുണച്ചു. ഡി.സി.സി പ്രസിഡന്റായിരുന്ന ലിജു നൽകിയ വിപ്പ് ലംഘിച്ചായിരുന്നു ഇത്. തുടർന്ന് സി.പി.എം പിന്തുണയോടെ പ്രസിഡന്റുമായി.


സജീവിനെ അയോഗ്യനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയെങ്കിലും വിപ്പ് നൽകിയത് നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാർട്ടിയാണ് പുറത്താക്കിയത് എന്നതടക്കമുള്ള സജീവിന്റെ വാദം കോടതി തള്ളി.


കൂറുമാറ്റ നിരോധന നിയമപ്രകാരം ഇനി ആറു വർഷത്തേക്ക് സജീവിന് മത്സരിക്കാനാകില്ല. നിലവിൽ വെളിയനാട് ഗ്രാമപ്പഞ്ചായത്തിലെ സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റായ അഡ്വ.ടി.ആസഫലിയാണ് ഹർജിക്കാരനായി ഹാജരായത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം