Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിലെത്തിയാൽ 'ഇനി പ്രസവവും വേദന രഹിതം'

പാലാ: വികസിത രാജ്യങ്ങളിൽ ഏറെ പ്രചാരത്തിലുള്ള വേദനരഹിത സാധാരണപ്രസവം ഇനിമുതൽ സാധാരണക്കാർക്കും സാധ്യമാകുന്നു. കോട്ടയം ജില്ലയിലെ ഏതാനും സ്വകാര്യ ആശുപത്രികളിൽമാത്രം ലഭ്യമായ ഈ സൗകര്യം ഇനിമുതൽ സർക്കാർ തലത്തിൽ സൗജന്യമായി കെ.എം.മാണി സ്‌മാരക ഗവ: ജനറൽ ആശുപത്രിയിൽ കൂടി ലഭ്യമാകുന്നു. ഇതിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം.


വേദനരഹിതമായി പ്രസവിക്കുന്നതിന് എൻ്റോനോക്സ് (ENTONOX) വാതകം ഉപയോഗിക്കുന്നു. ഇത് തികച്ചും അപകടരഹിതമാണ്. പ്രസവസമയം ഗർഭിണിയുടെ കൂടെ ഒരാൾക്ക് നിൽക്കുവാനുള്ള സാഹചര്യവും ഒരുക്കുന്നു. 24 മണിക്കൂറും ഗൈനക്കോളജിസ്റ്റിൻ്റെ സേവനവും, പ്രസവാനന്തര സേവനങ്ങളും ഇവിടെ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നു. 
മാതൃകാപരമായ ഗവൺമെൻ്റിന്റെ വിവിധ പദ്ധതികളായ മാതൃയാനം, മുസ്‌കാൻ, ലക്ഷ്യ, ശലഭം എന്നീ നിരവധി പദ്ധതികളും ഗുണപ്രദമായ രീതിയിൽ പാലാ ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിവരുന്നു. രോഗികൾക്ക് വീട്ടിലിരുന്ന് ഇ ഹെൽത്ത് വഴി ഡോക്ടർമാരെ കാണാനും, ബുക്ക് ചെയ്യാനുമുള്ള സംവിധാനമടക്കം നിരവധി മാറ്റങ്ങൾവരുത്തി.  
കഴിഞ്ഞവർഷത്തെ 'കായകൽപ്' അവാർഡിൽ കോട്ടയം ജില്ലയിലെ ഗവ : ജനറൽ ആശുപത്രികളിൽ ഒന്നാം സ്ഥാനം നേടാനും പാലാ കെ.എം. മാണി സ്മ‌ാരക ഗവ ജനറൽ ആശുപത്രിക്ക് സാധിച്ചിരുന്നു. 
സത്രീകളുടെയും, കുട്ടികളുടെയും പ്രത്യേക ചികിത്സാവിഭാഗമടക്കം നിരവധിപ്രവർത്തനങ്ങളുമായി പാലാ ഗവ : ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷിൻ്റെ നേതൃത്വത്തിൽ ഇനിയും മുന്നോട്ട് കുതിക്കുവാൻ ഒരുങ്ങുകയാണ് പാലാ കെ.എം. മാണി സ്‌മാരക ഗവ : ജനറൽ ആശുപത്രി.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം