Hot Posts

6/recent/ticker-posts

മരിയ ജയ്‌സണും ജിമ്മി ജോസഫിനും കോട്ടയത്തു വരവേല്‍പ്പ്


മരിയ ജയ്‌സണും ജിമ്മി ജോസഫിനും കോട്ടയത്തു വരവേല്‍പ്പ്

ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ പോള്‍വാള്‍ട്ടില്‍ വെള്ളിമെഡല്‍ നേടിയ മരിയ ജയ്‌സണും ഇന്ത്യയുടെ ടീം മാനേജര്‍ ജിമ്മി ജോസഫിനും കോട്ടയത്തു വരവേല്‍പ്പ്. ഇന്നലെ രാവിലെ 11.40നു കേരള എക്‌സ്പ്രസിലാണ് ഇരുവരും കോട്ടയത്തു എത്തിയത്. ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ ബൊക്കെ നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി സ്വീകരിച്ചു. വെള്ളിമെഡല്‍ നേടിയ സന്തോഷം മരിയ അധ്യാപകരോടും വിദ്യാര്‍ഥികളോടും പങ്കുവച്ചു. ജൂണിയര്‍ വിഭാഗം മത്സരത്തിനിറങ്ങിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ മറികടന്ന ഉയരത്തേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറന്നിറങ്ങി റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയ മിടുക്കിയാണ് മരിയ. കനത്ത മഴമൂലം പലതവണ പരിശീലനം മുടങ്ങിയിട്ടും ക്വാലാലംപൂരിലെ മത്സരത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് മരിയ. സംസ്ഥാന, ദേശീയ മീറ്റുകളില്‍ റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയ മരിയയുടെ ആദ്യ അന്താരാഷ്ട്ര മെഡല്‍നേട്ടമാണിത്.
മരിയയെ സ്വീകരിക്കാന്‍ പിതാവ് ജെയ്‌സണും ജെയ്‌സന്റെ മാതാപിതാക്കളായ സെബാസ്റ്റ്യനും കുട്ടിയമ്മയും എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുധ കുര്യന്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഡിഡി പ്രതിനിധി എന്‍ പ്രേംകുമാര്‍, സുപ്രണ്ട് സുകു പോള്‍, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് മാത്യു, അധ്യാപകരായ സിസ്റ്റര്‍ റെയ്‌ന, സിസ്റ്റര്‍ സ്റ്റാര്‍ളി, ബോബന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ