Hot Posts

6/recent/ticker-posts

ബ്ലാക്ക് മാൻ ഒരാളല്ല. ലഹരി ഉപയോ​ഗിക്കുന്ന യുവാക്കളുടെ ഒരു സംഘം തന്നെ പിടിയിൽ!


കോഴിക്കോട്∙ നാടിനെ ഭീതിയിലാഴ്ത്തുന്ന ബ്ലാക്മാൻ കഥകൾക്കു പിന്നിൽ മോഷ്ടാക്കളും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമെന്നു പൊലീസ്. രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നഗരപരിധിയിൽ മാത്രം 30 പേരാണ് രാത്രിയിൽ ദുരൂഹസാഹചര്യത്തിൽ പൊലീസിന്റെ പിടിയിലായത്. പന്തീരാങ്കാവിൽ പിടിയിലായ യുവാവിന്റെ മുറിയിൽ നിന്നു കറുത്ത മുഖംമൂടിയും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ലോക്ഡൗണായതിനാൽ പകൽ ഒത്തുചേരലും ലഹരിമരുന്നു കൈമാറ്റവും നടക്കാത്തതിനാൽ  രാത്രിയിൽ പുറത്തിറങ്ങുന്നതാണെന്നു പൊലീസ് പറയുന്നു.  മോഷണശ്രമങ്ങളും ഒളിഞ്ഞുനോട്ടവും ഇതിനൊപ്പമുണ്ട്. ബേപ്പൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവാവിന്റെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. മറ്റൊരിടത്ത് ശുചിമുറിയുടെ ഭിത്തിയിൽ  ഒളിക്യാമറ സ്ഥാപിച്ചയാളെയും പൊലീസ് കണ്ടെത്തി.

നഗരത്തിൽ പലയിടത്തും അജ്ഞാതരൂപങ്ങളെ കണ്ടെന്നുള്ള പ്രചാരണം തുടങ്ങിയത് മൂന്നാഴ്ച മുൻപാണ്.  ജനലുകളിലും അടുക്കളവാതിലിലും മുട്ടുക, വാതിൽ തുറക്കുമ്പോൾ ഓടിമറയുക. വീടുകൾക്കു നേരെ കല്ലും വടികളും എറിയുക, പൈപ്പ് തുറന്നിടുക തുടങ്ങിയവയായിരുന്നു അജ്ഞാതരുടെ കലാപരിപാടികൾ.  ഒരേ സമയത്ത് പല സ്ഥലങ്ങളിൽ കണ്ടതിനാൽ ഒന്നിലേറെ ആളുകളുണ്ടെന്നും  കഥകൾ പരക്കുകയായിരുന്നു. ഇതെതുടർന്ന് ഭീതിയിലായ നാട്ടുകാർ രാത്രി ഉറക്കമൊഴിച്ചു കാവൽ നിന്നതോടെ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കപ്പെടുകയായിരുന്നു. ബ്ലാക്മാനെ പിടികൂടാനായി വാട്സാപ് ഗ്രൂപ്പുകൾ വരെയുണ്ടായി. രാത്രിയിൽ ബ്ലാക്മാനെ പിടികൂടാനെന്ന പേരിൽ ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങി കൂട്ടംകൂടി നിന്നവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതി വ്യാപകമായതോടെ പൊലീസ് പരിശോധന കർശനമാക്കി.
ഇതേതുടർന്ന് ബേപ്പൂർ,മാറാട്,പന്തീരങ്കാവ്, നല്ലളം, കസബ സ്റ്റേഷൻ പരിധിയിൽ നിന്നാണ് 30 പേരെ പൊലീസ് പിടികൂടിയത്. ഇവർ സ്ഥിരമായി കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നു പൊലീസ് പറയുന്നു. പിടിയിലാകുമ്പോൾ  എല്ലാവരും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. 14 നു പാലാഴി ജംക്‌ഷനിൽ പിടിയിലായ  യുവാവിനാണ് ബ്ലാക്മാൻ കഥകളുമായി കൂടുതൽ സാമ്യം. ഇയാളുടെ വാടകമുറിയിൽ നിന്നു കറുത്ത കോട്ടും മുഖംമൂടിയും ലഭിച്ചു. രാത്രി ഇതുമിട്ടു പുറത്തിറങ്ങി നാട്ടുകാരെ പേടിപ്പിക്കാറുണ്ടെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബേപ്പൂരിൽ അർധരാത്രി മാരകായുധങ്ങളുമായി കറങ്ങിനടന്ന യുവാവ് പിടിയിലായത്. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു പൊലീസ് പറയുന്നു. പിടിയിലായവർക്കെതിരെ ലോക്ഡൗൺ ലംഘിച്ചതിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.



Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു