Hot Posts

6/recent/ticker-posts

18 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും ഉപേക്ഷിക്കുന്നത്.


തമിഴിലെ സൂപ്പര്‍ താരമായ ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയുകയാണ്. 18 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും ഉപേക്ഷിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ കസ്തൂരിരാജയുടെ ഇളയമകനാണ് ധനുഷ്.



പരസ്പരം മനസ്സിലാക്കാനുള്ള ആ യാത്രയില്‍ ഒരുമിച്ച്‌ മുന്നോട്ട് പോകാനും പരസ്പരം വിശ്വാസത്തിലെടുക്കാനും നമുക്ക് സാധിച്ചിരുന്നു. ഇന്ന് നമ്മള്‍ അത്തരമൊരു കാര്യത്തില്‍ രണ്ട് വഴികളുടെ അറ്റത്താണ്. അവിടെ വെച്ച്‌ നാം പിരിയുകയാണ് എന്ന് ഐശ്വര്യ പറഞ്ഞു. അതേസമയം ഐശ്വര്യയും ധനുഷും പ്രത്യേകം വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. വിവാഹമോചനത്തില്‍ തങ്ങളുടെ സ്വകാര്യയതയെ മാനിക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. ഇരുവരും ഔദ്യോഗികമായി ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുണ്ട്.


 2004 നവംബര്‍ 18നാണ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ധനുഷും വിവാഹിതരായത്. യാത്ര, ലിംഗ തുടങ്ങി രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഐശ്വര്യയുടെ മൂന്ന് എന്ന ആദ്യ ചിത്രത്തിലും നായകന്‍ ധനുഷ് ആയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ശ്രുതി ഹാസനുമായി ധനുഷ് പ്രണയത്തിലായെന്നും ഇത് ഐശ്വര്യ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി