സംസ്ഥാനത്തെ പോക്‌സോ കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനവെന്ന് റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിനിടെ ആയിരത്തിലധികം കേസുകളാണ് വര്‍ധിച്ചത്. ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.
2020-ല്‍ 3056 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021-ല്‍ ഇത് 3559 എണ്ണമായും 2022-ല്‍ 4586 ആയും ഉയര്‍ന്നു. ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര്‍ പ്രസവിക്കുകയും ചെയ്തു.
കുട്ടികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് കൂടുതല്‍ ലൈംഗികാതിക്രമങ്ങളുണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. വീടിനകത്തുപോലും കുട്ടികള്‍ സുരക്ഷിതരല്ല എന്നാണ് ഈ വിവരങ്ങൾ നല്കുന്ന സൂചനയും.










