Hot Posts

6/recent/ticker-posts

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് സംസ്ഥാനത്ത് ഹെലി ടൂറിസം വരുന്നു


representative image

സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് നവംബര്‍ 16-ന് തലസ്ഥാനത്ത് നിക്ഷേപക സംഗമം സംഘടിപ്പിക്കും. 


വയനാട് ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ ഹെലി ടൂറിസത്തിന് കഴിയും. 50 സെന്റ് സ്ഥലമുണ്ടെങ്കില്‍ ഹെലിപാഡ് ഒരുക്കാനാകും. വിനോദസഞ്ചാര മേഖലയിലെ പുതിയ സാധ്യതകള്‍ നിക്ഷേപകരെ പരിചയപ്പെടുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം. 



നിക്ഷേപ സാധ്യതയുള്ള മേഖലകളുടെ വിവരം ഇതില്‍ അവതരിപ്പിക്കും. 350 വന്‍കിട നിക്ഷേപകരെ മേളയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 20,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.


15,000 കോടി രൂപയുടെ വാര്‍ഷിക വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്നും സംസ്ഥാനം ലക്ഷ്യമിടുന്നു. 

വിനോദസഞ്ചാര മേഖലയിലെ നൂതന ആശയങ്ങളും പദ്ധതികളും അവയില്‍ സംസ്ഥാനത്തിന്റെ സാധ്യതകളും മേളയില്‍ അവതരിപ്പിക്കും. സംഗമത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗമത്തിന്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. 

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ