Hot Posts

6/recent/ticker-posts

മീനച്ചിലാറിൻ്റെ തീരത്തെ അമിനിററി സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനായി ഇടപെടും: ഷാജു തുരുത്തൻ



പാലാ: നഗരമദ്ധ്യത്തിൽ വർഷങ്ങൾക്ക് മുൻപ് മീനച്ചിലാറിൻ്റെ തീരത്ത് ഗ്രീൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അമിനിററി സെൻ്റർ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പറഞ്ഞു. അഞ്ച് കോടിയിലധികം മുടക്കി വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പുർത്തിയാക്കി ഉദ്ഘാടനം ചെയ്ത പദ്ധതി ഇതുവരെ വിവിധ തർക്കങ്ങളെ തുടർന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഷാജു വി.തുരുത്തൻ (നഗരസഭാ ചെയർമാൻ)

നഗരസഭയുടെ അധീനതയിലും പൂർണ്ണ നിയന്ത്രണത്തിലും ഉള്ള ഭൂമിയിലാണ് അമിനിറ്റി സെൻ്റർ പണിതിരിക്കുന്നതെന്ന് കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു. മറ്റൊരു വകുപ്പിനും ഈ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാനാവില്ല എന്നും ചട്ടം ചൂണ്ടിക്കാട്ടി ബൈജു പറഞ്ഞു. ആദ്യഘട്ടത്തിൽ നിർമാണ ഏജൻസിയായ കിററ്കോയും കോൺട്രാക്ടറും തമ്മിലുണ്ടായ തർക്കവും കോടതി കേസുമാണ് തടസ്സമായി പറഞ്ഞിരുന്നത്.

ബൈജു കൊല്ലംപറമ്പിൽ (കൗൺസിലർ)



എന്നാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പൊതുപ്രവർത്തകനായ ജയ്സൺമാന്തോട്ടത്തിൻ്റെ ഇതുസംബന്ധിച്ച പരാതിയിൽ നൽകിയ മറുപടിയിൽ റവന്യൂ വകുപ്പിൻ്റെ എൻ.ഒ.സി നാളിതുവരെ ലഭ്യമായിട്ടില്ല എന്നും ഇതിനായി വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ റവന്യൂ വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും എൻ.ഒ.സി ലഭ്യമാകുന്ന മുറയ്ക്ക് തുറന്നു നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

ജയ്സൺമാന്തോട്ടം (ജില്ലാ വികസന സമിതിയിലെ എം.പി.യുടെ പ്രതിനിധി)


ഈ വിഷയത്തിൽ ജില്ലാ കളക്ടർ മീനച്ചിൽ തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിർമ്മാണം നടത്തിയിരിക്കുന്ന ഭൂമി ളാലം വില്ലേജിൽ ഉൾപ്പെടുന്നില്ല എന്ന് ചൂണ്ടികാട്ടി വില്ലേജ് ഓഫീസർ മറുപടി കത്ത് നൽകിയിട്ടുമുണ്ട്. ളാലം ബി.ടി.ആർ രജിസ്റ്ററിൽ ഈ ഭാഗം ഉൾപ്പെടുന്നില്ല. എന്നാൽ പഞ്ചായത്തീരാജ് ചട്ടപ്രകാരം പുഴ പുറമ്പോക്കായിട്ടുള്ള ഭൂമിയുടെ അവകാശം അതാത്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ മാത്രം നിക്ഷിപ്തമാണെന്നും ഇതിൽ റവന്യൂ വകുപ്പ് അവകാശം ഉന്നയിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി മീനച്ചിൽ തഹസിൽദാരോട് ജില്ലാ വികസന സമിതിയിലെ എം.പി.യുടെ പ്രതിനിധി കൂടിയായ ജയ്സൺമാന്തോട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. 


ജില്ലാ തലത്തിൽ ടൂറിസം, റവന്യൂ, നഗരസഭ അധികൃതരുടെ സംയുക്തയോഗം ചേർന്ന്   തർക്കങ്ങൾ അവസാനിപ്പിച്ച് നടപടികൾ പൂർത്തിയാക്കണമെന്നും ജയ്സൺ ആവശ്യപ്പെട്ടു. വർഷങ്ങളായി സർക്കാർ വകുപ്പുകൾ തർക്കങ്ങൾ ഉന്നയിച്ച് പദ്ധതി പ്രയോജനപ്പെടുത്താതെ ഇരിക്കുന്നതായി കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.

നഗരസഭ ജലവിഭവ വകുപ്പ്, ടൂറിസം വകുപ്പു മന്ത്രിമാരോട് എത്രയും വേഗം ഈ തർക്കo പരിഹരിച്ച് തുറന്നുകൊടുക്കുവാൻ നേരിട്ട് കണ്ട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയെ ഏൽപിച്ചാൽ നടത്തികൊണ്ടു പോകുവാൻ കഴിയും എന്നാൽ ഇതിന്  ടൂറിസം വകുപ്പ് പ്രതികരിച്ചിട്ടില്ല.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ