Hot Posts

6/recent/ticker-posts

രണ്ടു കോടി രൂപ ചെലവിൽ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കെട്ടിട നിർമാണത്തിനു തുടക്കം

കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടടസമുച്ചത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നാം നേരിടുകയാണ്. വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും ഇവ ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആഴമേറിയ പഠനവും ഗവേഷണവും ആവശ്യമാണ്. ഇതിന് പഠനകേന്ദ്രം സഹായകമാകും. കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രി ശിലാഫലകം അനാഛാദനം ചെയ്തു. കാലാവസ്ഥയിൽ വരുന്ന മാറ്റം മൂലം സംസ്ഥാനം വയനാട്, കൂട്ടിക്കൽ അടക്കം സമാനതകളില്ലാത്ത ദുരന്തങ്ങളെ നേരിട്ട സാഹചര്യത്തിൽ കാലാവസ്ഥവ്യതിയാന പഠനം അത്യന്താപേക്ഷിതമാണെന്നും പഠനകേന്ദ്രത്തിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. 
വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി. സോമൻകുട്ടി, കാലാവസ്ഥ പഠനകേന്ദ്രം ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, സി.ഡബ്ല്യു.ആർ.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി. സാമുവൽ, ബ്ലോക്ക് പഞ്ചായത്തംഗം ദീപാ ജീസസ്, ഗ്രാമപഞ്ചായത്തംഗം സാറാമ്മ തോമസ്, രാഷ്ട്രീയകക്ഷി പ്രതിനിധി  ബാബു മണിമലപറമ്പിൽ, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, എന്നിവർ പ്രസംഗിച്ചു.

വടവാതൂരിൽ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന് (സി.ഡബ്‌ള്യൂ.ആർ.ഡി.എം.) സർക്കാർ അനുവദിച്ചു നൽകിയ സ്ഥലത്താണ് കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോട്ടയം ഉപകേന്ദ്രം എന്നിവയ്ക്കായി കെട്ടിടം നിർമിക്കുന്നത്. ഒന്നാംഘട്ട പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ രണ്ടു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. രണ്ടു ബേസ്‌മെന്റ് നിലകൾ ഉൾപ്പടെ നാലുനില ബഹുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2915 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ടു ബ്ലോക്കുകളുള്ള കെട്ടിടം ഭിന്നശേഷി സൗഹൃദമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.


Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി