Hot Posts

6/recent/ticker-posts

ഇത്തവണയും പ്രളയമുണ്ടാകുമോ ?


തിരുവനന്തപുരം : കേരളത്തിൽ ഇപ്രാവശ്യവും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ പ്രദീപ് ജോൺ പറഞ്ഞു. അതേ സമയം കഴിഞ്ഞ വർഷങ്ങളിലേത് പോലുള്ള പ്രളയം ഉണ്ടാകുമോ എന്ന് പ്രവചിക്കാനാകില്ലെന്നും വെതർമാൻ പറഞ്ഞു.

ജൂൺ 1നു ചെറിയ തോതിൽ മഴ ആരംഭിക്കും. ബംഗാൾ ഉൾക്കടലിൽ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ മഴയുടെ തോത് കൂട്ടും. ജൂൺ അവസാനവാരത്തിലും ജൂലൈ ആദ്യവാരത്തിലും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നും വെതർമാൻ പറഞ്ഞു. 'മലനിരകളിൽ കനത്ത മഴ പെയ്താൽ പ്രളയസാധ്യത പറയാനാകില്ല. എന്നാൽ, ഇടവിടാതെ മഴ പെയ്താൽ പ്രളയസാധ്യത ഉണ്ടാകും. എല്ലാ കനത്ത മഴയും പ്രളയം ആകുമോയെന്ന് പിന്നീടെ പറയാനാകൂ", വെതർമാൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ 2300 മില്ലിമീറ്റർ അധികം മഴ പെയ്തത് 1923-24 ലാണ്. 2019ൽ 2300 മില്ലിമീറ്റർ മഴ പെയ്തു. ഈ വർഷം 2300 അധികം മഴ പെയ്യാൻ സാധ്യത ഉണ്ടെങ്കിൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് വെതർമാൻ പറഞ്ഞു.

തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി രണ്ടാമത്തെ ന്യൂനമർദ്ദം ഉണ്ടായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആയേക്കാം. പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റിനും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം വടക്ക് ദിശയിൽ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ഇതേ സമയം ന്യൂനമർദ്ദം മൂലം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്