Hot Posts

6/recent/ticker-posts

ബെവ്‌ ക്യു ശരിയായി, മദ്യവിതരണം നാളെ മുതൽ



തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നാളെ മുതൽ മദ്യവിതരണം പുനരാരംഭിക്കും. നാളെ മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വെർച്വൽ ക്യു പ്രവർത്തിച്ച് തുടങ്ങി. ആപ്പിന്റെ പ്രവർത്തനത്തിലുണ്ടായിരുന്ന എല്ലാ പ്രശനങ്ങളും പരിഹരിച്ചു കഴിഞ്ഞു എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉച്ചക്ക് 12 മണിക്ക് ബുക്കിങ് ആരംഭിച്ച് 10 മിനിറ്റിൽ ഒരുലക്ഷം പേർക്ക് ടോക്കൻ ലഭിച്ചു.

ബുക്കിങ് നടത്തുമ്പോൾ ദൂരെയുള്ള മദ്യവില്പനശാലകളിലേക്കും ബാറുകളിലേക്കും ആണ് ടോക്കൻ ലഭിക്കുന്നത് എന്ന പരാതി ഉയർന്നിരുന്നു. എന്നാൽ ഇന്ന് ബുക്കിങ് ആരംഭിച്ചപ്പോൾ അത്തരം പരാതികൾ കുറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്ത കേന്ദ്രങ്ങളിലേക്കാണ് ഇപ്പോൾ ടോക്കൻ ലഭിക്കുന്നത്. ആളുകൾ ഒരുമിച്ച് ആപ്പിൽ കയറുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട് എന്നും അധികൃതർ പറയുന്നു.

മദ്യവിതരണം സങ്കീർണമായപ്പോൾ എക്‌സ്സൈസ് മന്ത്രി, ബെവ്‌കോ, എക്‌സൈസ്, ഫെയർകോഡ് കമ്പനി അധികൃതർ എന്നിവരുടെ യോഗം വിളിച്ചിരുന്നു. ആപ്പിനെ ഒഴിവാക്കുമെന്ന് വാർത്തകൾ പരന്നിരുന്നുവെങ്കിലും അതുണ്ടായില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം തുടരാൻ ആണ് മന്ത്രി നിർദ്ദേശിച്ചത്. മെയ് 31 ഞായർ അവധിയും ഒന്നാം തിയ്യതി ആയതിനാൽ ജൂൺ 1 ലെ അവധിയും ബെവ്‌ ക്യു ആപ്പ് നിർമാതാക്കൾക്ക് ആശ്വാസമായി. ആപ്പ് പ്രവർത്തനത്തിലെ അപാകതകൾ പരിഹരിക്കാൻ ഈ ദിവസങ്ങൾ സഹായകമായി.

ആപ്പിനെ തള്ളിപ്പറയാതെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചത്. ആപ്പിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും ഉടനെ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി ഇനി ഏതാനും മാസത്തേക്ക് ബെവ്‌ ക്യു ആപ്പ് വഴിയായിരിക്കും മദ്യവിതരണം.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്