Hot Posts

6/recent/ticker-posts

കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി എടുക്കണം

പ്രതീകാത്മക ചിത്രം

കാവുംകണ്ടം: കാവുംകണ്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് ഏറെ നാളായെന്നും കാൽ നടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നും കാവുംകണ്ടം എ കെ സി സി, പിതൃവേദി യൂണിറ്റ് അഭിപ്രായപ്പെട്ടു. 


രാത്രികാലങ്ങളിൽ മലമേഖലകളിൽ നിന്നും വരുന്ന നരികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും തെരുവ് നായ്ക്കളും കാൽനട യാത്രക്കാർക്ക് ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്. 


തെരുവ് നായ്ക്കളുടെ കടിയേറ്റ് ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും പരിക്കേറ്റ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ വഴിവിളക്കുകൾ പ്രകാശിപ്പിക്കുവാൻ കടനാട് പഞ്ചായത്ത് അധികൃതരും കൊല്ലപ്പള്ളി കെ എസ് ഇ ബി ക്കാരും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കാവുംകണ്ടം എ കെ സി സി, പിതൃവേദി യോഗം ആവശ്യപ്പെട്ടു. 


ഞായറാഴ്ച ദിവസം ഇടയ്ക്കിടെ വൈദ്യുതി പണിമുടക്ക്‌ ഉണ്ടാകുന്നത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതിൽ യോഗം പ്രതിഷേധിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ നോക്കുകുത്തികളായി മാറിയെന്ന് യോഗം അഭിപ്രായപ്പെട്ടു. 


കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡേവിസ് കല്ലറയ്ക്കൽ, അഭിലാഷ് കോഴിക്കോട്ട്, തോമസ് കുമ്പളാങ്കൽ, ജിബിൻ കോഴിക്കോട്ട്, ജോജോ പടിഞ്ഞാറയിൽ, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ